ബാങ്കിലെ ജോലി ഉപേക്ഷിച്ച് ലാപ്ടോപ്പ് മോഷണം; ഒടുവിൽ യുവതി പോലീസ് വലയിൽ

ബെംഗളൂരു: എച്ച്എഎൽ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ നടത്തി പ്രമുഖ ലാപ് ടോപ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഹോട്ടലുകളും പിജികളും ലക്ഷ്യമിട്ട് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ ജെസ്സി അഗർ എന്ന യുവതിയെയാണ് പിടികൂടിയത്.

ഹോട്ടലുകളിലും പിജികളിലും മുറിയെടുത്താണ് ഈ യുവതി മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഹോട്ടലിലും പിജിയിലും താമസിച്ചിരുന്നവർ പിജിയിൽ ഉള്ളവർ പ്രാതലും കാപ്പിയും കഴിക്കാൻ പോകുമ്പോൾ ലാപ്‌ടോപ്പ് മോഷ്ടിച്ച് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഐസിഐസിഐ ബാങ്കിലെ ഉദ്യോഗസ്ഥയാണ് യുവതി എന്നും പോലീസ് പറഞ്ഞു. ജോലി ഉപേക്ഷിച്ച് കോറമംഗല, ഇന്ദിരാനഗർ, എച്ച്എഎൽ എന്നിവിടങ്ങളിൽ ലാപ്‌ടോപ്പുകൾ മോഷണത്തിലേക്ക് ഇറങ്ങുകയായിരുന്നു. നിലവിൽ ലാപ്‌ടോപ്പ് മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. പിടിയിലായ യുവതിയിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തു.

നേരത്തെ ബാങ്കിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. തുടർന്ന് അവൾ ഒരു ലാപ്‌ടോപ്പ് മോഷ്ടിക്കാൻ തുടങ്ങി. യുവതിയെ അറസ്റ്റ് ചെയ്തതായും 24 ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
[masterslider id="10"]

Related posts