ബെംഗളൂരുവിലെ സ്‌ഫോടനം: മദ്രസകളും പള്ളികളും ആക്രമിച്ചാൽ ബോംബെറിഞ്ഞവരെ കണ്ടെത്തുമെന്ന് വിവാദ പരാമർശവുമായി ശരൺ പമ്പ്‌വെൽ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൻ്റെ കുറ്റവാളിയെ കണ്ടെത്തണം, അതായത് സംസ്ഥാനത്തെ മസ്ജിദുകളിലും മദ്രസകളിലും തിരച്ചിൽ നടത്തണമെന്ന് മംഗളൂരു വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പുപ്ംവെൽ പറഞ്ഞതായി ആരോപണം.

മുസ്ലീം കുട്ടികൾക്ക് മതപഠനം നൽകുന്ന മദ്രസകൾ തീവ്രവാദികളുടെ ഒളിത്താവളമാണ് എന്നും പുരോഹിതന്മാർ തീവ്രവാദികളെ പഠിപ്പിക്കുന്നുവെന്നും അങ്ങനെ, ദേശീയ അന്വേഷണ സംഘം പള്ളികളിലും മദ്രസകളിലും തിരച്ചിൽ നടത്തിയാൽ രാമേശ്വരം കഫേയിൽ ബോംബ് വെച്ച ആക്രമിയെ കണ്ടെത്തുമെന്നും ഹിന്ദു നേതാവ് ശരൺ പമ്പ് വെൽ മാധ്യമങ്ങളോട് പറഞ്ഞതയാണ് റിപ്പോർട്ടുകൾ.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയെ സംഭവം നടന്ന് പത്ത് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.

ഇയാൾക്കായി എൻഐഎ എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബെംഗളൂരുവിൽ നിന്ന് തുംകൂരിലേക്കും അവിടെ നിന്ന് ബെല്ലാരിയിലേക്കും പോയി.

അവിടെ നിന്ന് ഭട്കലിലേക്ക് പോയതായി വിവരമുണ്ട്.

മറുവശത്ത് കലബുറഗിയിലും ബിദറിലും പോയതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, എവിടെയും ഇയാളെ കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്തെ എല്ലാ മദ്രസകളിലും തിരച്ചിൽ നടത്തുകയാണ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ പിടികൂടാനുള്ള എളുപ്പവഴിയെന്നും അദ്ദേഹം പറഞ്ഞതയാണ് റിപ്പോർട്ടുകൾ

അതിന്റെ കാരണം, മദ്രസകൾ തീവ്രവാദികളുടെ ഇടമാണ് എന്നും  പുരോഹിതന്മാർ തീവ്രവാദികളെ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞ ശരൺ പമ്പ്‌വെൽ, രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടത്തിയ പ്രതികൾ പള്ളിയിൽ പോയി പ്രാർത്ഥിക്കുകയും വസ്ത്രം മാറുകയും ചെയ്‌തെന്ന് ആരോപിച്ചു.

  ഇ-ഖാത സേവനങ്ങൾ ഇനി വേഗത്തിലാകും; ബെംഗളൂരുവിൽ 52 കേന്ദ്രങ്ങളിൽ 'ഓപ്പൺ ഹൗസ്' സംവിധാനവുമായി ജിബിഎ

ബെല്ലാരിയിൽ രാമേശ്വരം കഫേ ബോംബ് സ്ഥാപിച്ച പ്രതി ഒളിവിൽ പോയി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഭട്കലിൽ എത്തിയതായി എൻഐഎ വിവരം നൽകി.

അങ്ങനെ കർണാടകയിലെ ഭട്കലിലെ എല്ലാ പള്ളികളും മദ്രസകളും ആക്രമിച്ചാൽ ആക്രമി പിടിക്കപ്പെടുമെന്നും ശരൺ പമ്പ്വെൽ പറഞ്ഞതയാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts