കോവിഡ് 19 ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാന്‍ ബെംഗളൂരുവിൽ രണ്ടേക്കർ സ്ഥലത്ത് പ്രത്യേക ശ്മശാനം ഒരുങ്ങുന്നു

ബെം​ഗളുരു; കോവിഡ് ബാധിച്ച് മരിച്ചാൽ അടക്കം ചെയ്യാൻ സ്ഥലം കണ്ടെത്തി അധികൃതർ, കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ ബെംഗളൂരു നഗരത്തിനുപുറത്ത് പ്രത്യേക ശ്മശാനമൊരുക്കാൻ ആരോഗ്യവകുപ്പ് രം​ഗത്ത്.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ശവസംസ്കാരം നടത്തുന്നതിൽ പ്രദേശവാസികളിൽനിന്ന് എതിർപ്പുയരുന്ന പശ്ചാത്തലത്തിലാണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയത്.

  ബെംഗളൂരുവിൽ ജൂനിയർ എൻ.ടി.ആറിനെ കാണാൻ ആരാധകരുടെ വൻതിരക്ക്; നിയന്ത്രിക്കാൻ ലാത്തിച്ചാർജ്

കൂടാതെ ണ് നഗരത്തിനുപുറത്ത് രണ്ടേക്കർ ഭൂമി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും അനുസരിച്ചായിരിക്കും ഇവിടെ സംസ്കാരം നടക്കുക.

നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ബി. ശ്രീരാമലു അറിയിച്ചു.

കൂടാതെ നഗരത്തിനുപുറത്ത് കണ്ടെത്തിയ പ്രദേശത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജനവാസമേഖലകളിൽനിന്ന് അകന്ന് ഒറ്റപ്പെട്ട പ്രദേശത്താണ് സ്ഥലം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us