വിവാഹം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന

ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്.

വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

പ്രോട്ടോകോൾ കൃത്യമായി പാലിക്കണം എന്നുള്ളത് കൊണ്ടാണ് ലെന അവരുടെ വിവാഹക്കാര്യം ഒരുമാസത്തിലധികം മറച്ചു പിടിക്കേണ്ടി വന്നത്.

ഭർത്താവ് ഇത്രയും വലിയ നേട്ടം കയ്യെത്തിപിടിച്ചതിൽ ലെനക്കും അഭിമാനം മാത്രം
തത്വചിന്തയുടെ പേരിൽ ലെന ട്രോൾ ചെയ്യപ്പെട്ട സാഹചര്യം ആരും മറക്കാനിടയില്ല.

എല്ലാവരും ട്രോൾ ചെയ്ത ആ വീഡിയോ ആണ് ലെനയുടെ അരികിലേക്ക് പ്രശാന്തിനെ എത്തിച്ചതും

ഒരഭിമുഖത്തിൽ ലെന മതം, സ്നേഹം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

ഈ വീഡിയോ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പടർന്നു. ചിലർ ലൈക്ക് ചെയ്തു, ട്രോളുകളും ഉണ്ടായി. വീഡിയോ കണ്ടവരിൽ പ്രശാന്ത് ഉണ്ടായിരുന്നു.

  ബെംഗളൂരുവിലെ ഈ റെയിൽപ്പാതയിൽ വലിയ മാറ്റങ്ങൾ; പക്ഷേ യാത്രക്കാർക്ക് കാത്തിരിപ്പ് നീളും!

വീഡിയോ കണ്ട പ്രശാന്ത് ലെനയെ കോൺടാക്ട് ചെയ്തു. പരസ്പരം മനസ്സിലാക്കിയതും രണ്ടുപേർക്കും ഒരേ വൈബ് എന്ന് മനസിലായി.

രണ്ടു കുടുംബങ്ങളും ജാതകപ്പൊരുത്തം നോക്കി. അവിടെയും ചേർച്ചയുണ്ടായി
പ്രോട്ടോകോൾ തങ്ങളുടെ വിവാഹത്തിലും പാലിക്കേണ്ടതായി വന്നുവെന്ന് ലെന.

അതിനാൽ പ്രശാന്തിന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിന്റെ മാതാപിതാക്കൾ മാത്രമേ പങ്കെടുത്തുള്ളൂ.

ലെനയുടെ അച്ഛനമ്മമാരെയും വിവാഹ ഫോട്ടോയിൽ കാണാം.

2024 ജനുവരി 17-ന് ആയിരുന്നു ലെനയുടെ വിവാഹം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts