കേരളത്തിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസ് അടിച്ചു തകർത്തു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിക്ക് സമീപം.

ബെംഗളൂരു : നഗരത്തിൽ നിന്നും കേരളത്തിലെ കണിയാപുരത്തേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ ബസിന് നേരെ യുവാക്കളുടെ അക്രമണം.

ചില്ലുകളും വൈപ്പറുകളും ഹെഡ് ലൈറ്റുകളും അക്രമികൾ തല്ലിത്തകർത്തു. രാത്രി 8.20 ഓടെ ഇലക്ടോണിക് സിറ്റി മേൽപ്പാലം കഴിഞ്ഞതിന് ശേഷമാണ് അക്രമണം ഉണ്ടായത്.

സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് ബൈക്കിൽ എത്തിയ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

രാത്രി 7 മണിക്ക് മൈസൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് യാത്രയാരംഭിച്ച ബസിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും അപകടത്തിൽ പരിക്കില്ല.

KL 15 A,2397 എന്ന നമ്പറുള്ള കണിയാപുരം ഡിപ്പോയിലെ ബസാണ് അക്രമിക്കപ്പെട്ടത്.

ജീവനക്കാർ പാരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts