വിവാഹത്തിന്റെ ഫോട്ടോയിൽ പിഴവ്, താലികെട്ട് ചിത്രമെടുക്കാൻ മറന്നു; ഫോട്ടോഗ്രാഫർക്ക് 25000 രൂപ പിഴ ചുമത്തി കോടതി 

ബെംഗളൂരു :താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി.  25,000 രൂപ നഷ്ടപരിഹാരം നൽകിയാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിന് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയിട്ടില്ലെങ്കിലും പകർത്തിയവ യഥാസമയം നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ. 2019 നവംബറിൽ നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു.

1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ് ഒപ്പുവച്ചത്. വിവാഹത്തിന് മുമ്പുള്ള എല്ലാ ചടങ്ങുകളും ഭംഗിയായി പകർത്തിയ രാഹുൽ അവയെല്ലാം നിതിന് കാണിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.ആവർത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും താലികെട്ട് ഒരു ചിത്രവും അയാൾ തയ്യാറായില്ല.വീണ്ടും ആവശ്യപ്പെട്ടതോടെ 2020 മാർച്ചിൽ കുറച്ച് സാമ്പിളുകൾ നിതിന് രാഹുൽ അയച്ചുകൊടുത്തു. എന്നാൽ മുഹൂർത്തസമയത്തെ ചിത്രങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ല.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us