വെള്ളക്കെട്ടിൽ കാർ കുടുങ്ങി അപകട മരണം, എഞ്ചിനീയർമാർക്കെതിരെ കേസ്, ഭാനുരേഖയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു.

വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സിറ്റി മുൻസിപ്പല്‍ കോര്‍പറേഷൻ ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താൻ കാര്‍ അടിപ്പാതയിലിറക്കിയതെന്നും മുന്നോട്ടുപോകാൻ ഓട്ടോറിക്ഷ ഡ്രൈവര്‍ നിര്‍ദേശിച്ചതായും ഹരീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ അടിപ്പാതയില്‍ വെള്ളം നിറഞ്ഞതായും കാറിന്റെ എൻജിൻ നിന്നുപോയതായും ഹരീഷ് പറഞ്ഞു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച സെന്റ് മാര്‍ത്ത ആശുപത്രിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദര്‍ശനത്തിനെത്തുകയും ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. അപകടത്തിനുശേഷം അടിപ്പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. നഗരത്തിലെ എല്ലാ അടിപ്പാതകളുടേയും സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള നടപടികള്‍ ബിബിഎംപി ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts