ശിവമോഗ വിമാനത്താവളത്തിൽ നടത്തിയ പരീക്ഷണ പറക്കൽ വിജയകരം

shivamogga airport

ബെംഗളൂരു : നിർമാണം പൂർത്തിയായ ശിവമോഗ വിമാനത്താവളത്തിൽ ചൊവ്വാഴ്ച വ്യോമസേനയുടെ എയർ ക്രാഫ്റ്റ് പരീക്ഷണ ലാൻഡിങ് നടത്തി. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിൽ വിമാനങ്ങളുടെ ട്രയർ റണ്ണിന് ഇതോടെ തുടക്കമായി.വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള ലൈസൻസ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിൽനിന്ന് ലഭിച്ചതായി ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്ര പറഞ്ഞു.

ഇതിനെത്തുടർന്നാണ് ട്രയർ റൺ തുടങ്ങിയത്. വരും ദിവസങ്ങളിലും ഇത് തുടരും. 27-ന് രാവിലെ 11.15-ന്പ്രധാനമന്ത്രി നരേന്ദ്രമോദിയുമായെത്തുന്ന വിമാനം വിമാനത്താവളത്തിൽ ഇറങ്ങും.ശിവമോഗയിലെ സോഗണയിലാണ് മികച്ച സൗകര്യങ്ങളോടെയുള്ള വിമാനത്താവളം പൂർത്തിയായത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്ത് എറ്റവം നീളമുള്ള റൺവേയുള്ള വിമാനത്താവളമാണ് ശിവമോഗ.ശിവമോഗ വിമാനത്താവളം ജ്ഞാനപീഠ ജോതാവായ കന്നഡ മഹാകവി കുവെംപുവിന്റെ പേരിൽ അറിയപ്പെടും.

വിമാനത്താവളത്തിന് കുവെംപുവിന്റെ പേര് നൽകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകാൻ കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചു.വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യരപ്പയുടെ പേര് നൽകുന്നതിന് ശുപാർശ നൽകാൻ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.മുതിർന്ന തോവായനിയമസഭാ തിരഞ്ഞെടുപ്പ് യെദ്യുരപ്പയെയും ലിംഗായത്ത് സമുദായത്തെയും കൈയിലെടുക്കുകയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ലക്ഷ്യം.പക്ഷേ, വിമർശനമുയർന്നതിനെത്തുടർന്ന് തന്റെ പേരിടുന്നതിന് യെദ്യുരപ്പ എതിർപ്പറിയിച്ചു. മഹാകവി കുവെംപുവിന്റെ പേര് അദ്ദേഹം നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us