നഗരത്തിലെ വീട്ടിൽ മോഷ്ടാവ് കയറി; തിന്നും കുടിച്ചും കഴിഞ്ഞ ശേഷം ആത്മഹത്യാ ചെയ്തു

ബെംഗളുരു: ഒരു ത്രില്ലർ ചിത്രത്തിലെ ഒരു രംഗം പോലെ ബെംഗളുരു സ്വദേശികളായ ദമ്പതികൾ ആംസ്റ്റർഡാമിൽ നിന്ന് മടങ്ങിഎത്തിയപ്പോൾ ഇന്ദിരാനഗറിലെ വീട്ടിൽ കയറാൻ പറ്റാത്ത സാഹചര്യത്തിലായി. അത് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിലിൻറെ കാര്യവും അങ്ങനെ തന്നെ.

പ്രശ്നം മനസ്സിലാക്കിയ ശ്രീധർ സുമന്ത് റോയ് , പ്രദേശത്ത് പട്രോളിംഗ് ചുമതലപ്പെടുത്തിയിരുന്ന പോലീസിനെയും സ്വകാര്യ സുരക്ഷാ ഏജൻസിയെയും അറിയിച്ചു. പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. പൂജാമുറിയും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസുകാർ അകത്തേക്ക് എത്തിനോക്കിയപ്പോൾ ഉള്ളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി! മോഷ്ടാവ് എന്ന് സംശയിക്കുന്നയാൾ രണ്ട് ദിവസമായി വീട്ടിൽ കടന്നുകയറുകയും ഭക്ഷണം കഴിച്ചും കുളിച്ചും ഉറങ്ങിയും താമസിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!

വ്യാഴാഴ്ച രാത്രി ആംസ്റ്റർഡാമിൽ നിന്ന് മടങ്ങിയെത്തിയ ഒരു നഗരവാസിയായ ദമ്പതികൾക്ക് യഥാർത്ഥത്തിൽ തകർന്നുപോയി. “എന്റെ വീട്ടിൽ ഒരാൾ മരിച്ചതായി ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, ഇത് എങ്ങനെ സംഭവിക്കും,” ശ്രീധർ സുമന്ത് റോയ് എന്ന ടെക്കി, അദ്ദേഹത്തോടൊപ്പം വീട്ടിൽ പ്രവേശിച്ച പോലീസിനോട് ചോദിച്ചു. ഇന്ദിരാനഗറിലെ ഈശ്വര ലേഔട്ടിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ റോയിയും ഭാര്യയും വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് വിചിത്രമായ സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
[masterslider id="10"]

Related posts