കഞ്ചാവും കറുപ്പും ഉൾപ്പെടെയുള്ള  ലഹരി മരുന്നുകൾ കൂട്ടിയിട്ട് കത്തിക്കും 

ബെംഗളൂരു: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് പിടികൂടിയ 21 ടൺ മയക്കുമരുന്ന് ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും.

കഞ്ചാവ്, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവയും എം.ഡി.എം.എ., എൽ.എസ്.ഡി തുടങ്ങിയ സിന്ററ്റിക് മയക്കുമരുന്നുകളും ഉൾപ്പെടെ നശിപ്പിക്കുമെന്ന്  ഡി.ജി.പി. പ്രവീൺ സൂദ് പറഞ്ഞു.

മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ഇന്ന്. ഇതോടടനുബന്ധിച്ചാണ് 25.6 കോടി രൂപ വിലമതിക്കുന്ന വിവിധ സൈക്കോട്രോപിക്, മയക്കുമരുന്നുകളാണ് നശിപ്പിക്കുന്നത്. പിടികൂടിയ 21 ടൺ മയക്കുമരുന്ന് നടപടിക്രമങ്ങളും കോടതിയുടെ അനുമതിയും ലഭിച്ചാൽ ഇന്ന് നശിപ്പിക്കാനാണ് തീരുമാനം. 50 അധികം മയക്കുമരുന്നും ബെംഗളൂരു സിറ്റിയിൽ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

കഴിഞ്ഞ വർഷം ഇതേ ദിവസം 50.23 കോടി രൂപയുടെ 24 ടൺ മരുന്നുകൾ നശിപ്പിച്ചതിന്റെ തുടർച്ചയായാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 505 എൻ.ഡി.പി.എസ് ആക്‌ട് കേസുകൾ രജിസ്റ്റർ ചെയ്തു 7846 പ്രതികളെ പിടികൂടിയിട്ടുണ്ട്. പിടിയിലായവരിൽ 185 പേർ വിദേശികളാണ്. ആകെയുള്ള 5363 കേസുകളിൽ അന്വേഷണം പൂർത്തിയായതായും ഡി.ജി.പി അറിയിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിലെ കോടൂരിൽ പോലീസ് 2 ലക്ഷം കിലോ കഞ്ചാവ് കത്തിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടിയ അളവിലുള്ള മയക്കുമരുന്ന് നശിപ്പിച്ച സംഭവമായിരുന്നു അത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും കത്തിക്കാൻ നേതൃത്വം നൽകിയ പോലീസുകാർക്കും ലഹരി ബാധിക്കുമോ എന്ന കാര്യത്തിൽ അന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നു. എന്നാൽ, പലർക്കും തലവേദന ഉണ്ടായതല്ലാതെ ലഹരി ബാധിച്ചിരുന്നില്ല. 

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

സംസ്ഥാനത്ത് മയക്കുമരുന്ന് ഇല്ലാതാക്കാനുള്ള ‘ഓപ്പറേഷൻ മാറ്റാനുള്ള’ ഭാഗമായി കത്തിക്കൽ. അന്ന് നശിപ്പിച്ച കഞ്ചാവിന് ഏകദേശം 500 കോടിയോളം വില വരുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
[masterslider id="10"]

Related posts