സിദ്ധരാമയ്യയ്ക്ക് വേണ്ടി ബിജെപിയുടെ പട്ടികജാതി മോർച്ച ചദ്ദി ശേഖരണം നടത്തി

ബെംഗളൂരു: ബിജെപി എസ്‌സി മോർച്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ വസതിക്ക് മുന്നിൽ ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തുകയും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഷോർട്ട്‌സ് (ചദ്ദികൾ) വലിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തു. ആർഎസ്എസിനെതിരായ സിദ്ധരാമയ്യയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ വിവിധ ഘടകങ്ങളാണ് ഷോർട്ട്സ് ശേഖരിച്ചത്.

വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷിന്റെ തിപ്‌തൂരിലെ വസതിക്ക് മുന്നിൽ കാക്കി ചട്ടി കത്തിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ എൻഎസ്‌യുഐ പ്രവർത്തകരെ വിട്ടയക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് ചദ്ദി കത്തിക്കുമെന്ന് സിദ്ധരാമയ്യ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ആർഎസ്‌എസിന്റെ യൂണിഫോമിന്റെ ഭാഗമായിരുന്ന കാക്കി ഷോട്ട്‌സ് കത്തിക്കാൻ ആഹ്വാനം ചെയ്‌ത് ചദ്ദി ധരിക്കുന്ന എല്ലാവരെയും സിദ്ധരാമയ്യ അപമാനിച്ചതായി ബിജെപി എസ്‌സി മോർച്ച പ്രസിഡന്റ് ചാലവാദി നാരായണസ്വാമി പറഞ്ഞു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

നേരത്തെ, സൈന്യവും പോലീസും യൂണിഫോമിൽ ചദ്ദി ധരിച്ചിരുന്നുവെന്നും തൊഴിലാളികളും കർഷകരും ചദ്ദി ധരിക്കുന്നുണ്ടെന്നുമാണ് നാരായണസ്വാമി പറഞ്ഞത്. കൂടാതെ ഷോർട്ട്‌സ് വലിച്ചെറിയാൻ ഗാന്ധിഭവനിൽ നിന്ന് സിദ്ധരാമയ്യയുടെ വസതിയിലേക്ക് മോർച്ച ഘോഷയാത്ര നടത്തുകയും ചെയ്തു.

ചദ്ദി കത്തിക്കാനുള്ള സിദ്ധരാമയ്യയുടെ ആഹ്വാനം ആർ.എസ്.എസിനെയും ബി.ജെ.പിയെയും ലക്ഷ്യമിട്ടായിരുന്നുവെന്നും അതെന്തെന്നാൽ ആറേഴു വർഷം മുമ്പാണ് ആർ.എസ്.എസുകാർ പാന്റ് ധരിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ബിജെപിയിൽ നിന്ന് അകലം പാലിക്കണമെന്ന് കർണാടക കോൺഗ്രസ് ദലിതുകളോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts