പാർപ്പിട ആവശ്യങ്ങൾക്കായി മാറ്റിയ കാർഷിക ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമല്ല: കർണാടക ഹൈക്കോടതി

ബെംഗളൂരു: കാർഷിക മേഖലയിൽ നിന്ന് വാസയോഗ്യമാക്കി മാറ്റിയശേഷം ഭൂമി വാങ്ങുന്നത് കർണാടക പട്ടികജാതി-പട്ടികവർഗ (ചില ഭൂമി കൈമാറ്റം തടയൽ) നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്ന് കർണാടക ഹൈക്കോടതി.

രാമങ്കരയിലെ ശേഷഗിരിഹള്ളി വില്ലേജിൽ ടിബറ്റൻ ചിൽഡ്രൻസ് വില്ലേജ് ഗ്രാന്റ് ഭൂമിയായിരുന്ന മൂന്ന് ഏക്കർ ഭൂമി വാങ്ങിയിരുന്നു. തുടർന്ന് ആ ഭൂമി വാസയോഗ്യമായ ഉപയോഗത്തിനായി മാറ്റുകയും ചെയ്തു. എന്നാൽ എസ്‌സി/എസ്‌ടിക്ക് അനുവദിച്ച കൃഷിഭൂമി ആക്‌ട് പ്രകാരം ഭൂമി കൈമാറാൻ കഴിയില്ല. 1978-ലാണ് ഗിരിയപ്പ ഭൂമി അനുവദിച്ചത്. ശേഷം 1996-ൽ ടി പ്രസന്ന ഗൗഡയ്‌ക്ക് അദ്ദേഹം ഭൂമി കൈമാറി. രണ്ടാമത്തേത് കർണാടക ഭൂപരിഷ്‌കരണ നിയമം (കെ‌എൽ‌ആർ ആക്‌ട്) പ്രകാരം ഭൂവിനിയോഗം മാറ്റുകയും ചെയ്തു. പിന്നീടണത് ടിബറ്റൻ ചിൽഡ്രൻസ് വില്ലേജിലേക്ക് മാറ്റിയത്.

2006ലെ ഭൂമി കൈമാറ്റത്തെ ഗിരിയപ്പയുടെ അവകാശികൾ പ്രശ്നം ഉന്നയിച്ചിരുന്നു.അസിസ്റ്റന്റ് കമ്മീഷണർ സൊസൈറ്റിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചെങ്കിലും ഡെപ്യൂട്ടി കമ്മീഷണർ എസിയുടെ ഉത്തരവ് മാറ്റിവെച്ച് ഗിരിയപ്പയുടെ അവകാശികൾക്ക് ഭൂമി പുനഃസ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചു.

ജസ്റ്റിസ് ബിഎം ശ്യാം പ്രസാദിന്റെ ഹൈക്കോടതി ബെഞ്ച് മെയ് 23-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഹർജി അംഗീകരിക്കുകയും സൊസൈറ്റിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.

2021-ൽ ഫുൾ ബെഞ്ച് വിധിച്ചത് (ശ്രീ മുന്നയ്യ വേഴ്സസ് ഡെപ്യൂട്ടി കമ്മീഷണർ) ‘കെഎൽആർ നിയമത്തിലെ സെക്ഷൻ 95(2) പ്രകാരം പരിവർത്തനത്തിന് അനുമതി നൽകിക്കഴിഞ്ഞാൽ, ഭൂമിക്ക് കൃഷിഭൂമി എന്നതിന്റെ സ്വഭാവം നഷ്ടപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാൽ PTCL നിയമത്തിലെ സെക്ഷൻ 4(2) പ്രകാരമുള്ള നിയന്ത്രണം ഇനി ബാധകമല്ല. മുമ്പത്തെ കേസിൽ ഫുൾ ബെഞ്ച് നടത്തിയ നിരീക്ഷണം കണക്കിലെടുത്ത്, ‘ഹരജിക്കാരൻ ഈ അടിസ്ഥാനത്തിൽ വിജയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us