കൂട്ടബലാത്സംഗക്കേസിൽ 11 ബംഗ്ലാദേശികൾ ശിക്ഷിക്കപ്പെട്ടു

ബെംഗളൂരു: ബംഗ്ലാദേശി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബംഗ്ലാദേശിൽ നിന്നുള്ള 11 അനധികൃത കുടിയേറ്റക്കാർ കുറ്റക്കാരാണെന്ന് സിറ്റി കോടതി വേഗത്തിലുള്ള വിധിന്യായത്തിൽ വിധിച്ചു. ഇവരിൽ ഏഴുപേർക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 18 നാണ് ബംഗ്ലാദേശ് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും കുറ്റകൃത്യത്തിന്റെ ഹീനമായ സ്വഭാവം ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

കേസിൽ കുറ്റം ചെയ്ത സ്ഥലം അറിയില്ലെങ്കിലും സിറ്റി പോലീസ് വിവരങ്ങൾ ശേഖരിച്ച് രാമമൂർത്തി നഗർ പോലീസ് പരിധിയിലെ കനക നഗറിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ കേസ് തീർപ്പാകുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 12 പേർ അറസ്റ്റിലായി.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

വേഗത്തിലുള്ള നീതി ലഭ്യമാക്കുന്നതിനായി ഡിഎൻഎ വിശകലനം, ഇലക്ട്രോണിക് തെളിവുകൾ, മൊബൈൽ ഫോറൻസിക്, വിരലടയാള തെളിവുകൾ, ശബ്ദം സാമ്പിളിംഗ് മുതലായവ തുടങ്ങി എല്ലാ ശാസ്ത്രീയ സഹായങ്ങളും ഉപയോഗിച്ച് അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഡിസിപി (ഈസ്റ്റ്) ഡോ ഭീമശങ്കർ എസ് ഗുലേദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസ് റെക്കോർഡ് 28 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണയിൽ കാലതാമസമില്ലെന്ന് ഉറപ്പാക്കുന്നുത്തിനായി എസിപി എൻ ബി സക്രിയിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രയൽ മോണിറ്ററിംഗ് ടീം, വിചാരണ പ്രക്രിയയെ സഹായിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ചട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts