വ്യാജ ജാതി സർട്ടിഫിക്കറ്റിനെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ

ബെംഗളൂരു: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉയർന്ന ജാതിക്കാർ പട്ടികജാതി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സംസ്ഥാന സർക്കാർ നിസ്സാരമായി കാണില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ സർക്കുലർ പുറപ്പെടുവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നും ആരെങ്കിലും അതിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറ്റക്കാരാകുമെന്നും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

ബിജെപി എംഎൽഎമാരായ പി രാജീവ്, എം പി കുമാരസ്വാമി, എൻ മഹേഷ്, ജെഡി (എസ്) ന്റെ ഡോ കെ അന്നദാനി എന്നിവർ വിഷയം ഉന്നയിക്കുകയും, വ്യാജ ജാതി സർട്ടിഫിക്കറ്റ് വഴി എസ്‌സി ആനുകൂല്യങ്ങൾ നേടിയതിന് ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts