ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി, 80 – ഓളം വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു : ഹാവേരി ജില്ലയിലെ റാണിബെന്നൂരിനടുത്തുള്ള വെങ്കടപുര തണ്ട ഗ്രാമത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയ സാമ്പാർ കഴിച്ച് തിങ്കളാഴ്ച 80 ഓളം സ്കൂൾ കുട്ടികൾ രോഗബാധിതരായി. വെങ്കട്ടപുര തണ്ടയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് അസുഖം വന്നത്. ഇവരെ റാണിബെന്നൂർ ടൗണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് കുട്ടികളുടെ നില അതീവഗുരുതരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ബാക്കിയുള്ള 78 വിദ്യാർത്ഥികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ ഒരു ആൺകുട്ടിക്ക് സാമ്പാറിന്റെ കൂടെ ചത്ത പല്ലിയെ വിളമ്പിയതായി ദൃക്‌സാക്ഷികൾ അധികൃതരോട് പറഞ്ഞു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

പല്ലിയെ കണ്ടപ്പോൾ കുട്ടി മറ്റുള്ളവരെ അറിയിക്കുകയും ഉടൻ തന്നെ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. താമസിയാതെ മറ്റ് വിദ്യാർത്ഥികൾക്കും അസുഖം വന്നു തുടങ്ങി. സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം അധികൃതർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts