ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം…

Read More

ലോക്ഡൗണിനു തൊട്ടുമുമ്പ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോയവർക്ക് സമൻസ്

ബെംഗളൂരു: ലോക്ഡൗൺ ഏർപ്പെടുത്തിയാൽ നാട്ടിൽ പോകാൻ സാധിക്കില്ലെന്നു മുന്നിൽക്കണ്ട് അതിനു തൊട്ടുമുമ്പായി ബെംഗളൂരുവിൽ നിന്നു മുത്തങ്ങ ചെക്‌പോസ്റ്റുവഴി കേരളത്തിലെത്തിയവർക്ക് സമൻസ്. കഴിഞ്ഞ മാർച്ചിൽ കോവിഡ് മഹാമാരി തടയാനേർപ്പെടുത്തിയ ലോക്ഡൗണിനു തൊട്ടുമുമ്പ് നാട്ടിലേക്ക് പോയവർക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. മാർച്ച് 24-ന് വൈകീട്ട് അഞ്ചുമണിയോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി ചെക്‌പോസ്റ്റിലെത്തിയവരാണ് പലരും. മൈസൂരു കഴിഞ്ഞ ശേഷമാണ് പലരും ലോക്ഡൗൺ ഏർപ്പെടുത്തിയ വിവരം അറിയുന്നത്. കോവിഡ് ചട്ടലംഘനം, കൈകാണിച്ചിട്ട് നിർത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ അഭിഭാഷകരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. സുൽത്താൻബത്തേരി മജിസ്‌ട്രേറ്റിനു…

Read More

സി.പി.എം.കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി.

ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ബിനീഷിനെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഇ.ഡി.സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്. ബിനീഷിനെ നേരത്തെ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം…

Read More

വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ വലവിരിച്ച് പോലീസ്; പിടിയിലായത് ഹെഡ് കോൺസ്റ്റബിൾ അടക്കം 7 പോലീസുകാർ.

ബെംഗളൂരു : ഐ.പി.എൽ വാതുവെയ്പ്പ് സംഘത്തെ കുരുക്കാൻ ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സംഘത്തിന് ലഭിച്ചത് ചൂതാട്ടം നടത്തുന്ന 7 പേരെ. അന്വേഷിച്ചപ്പോൾ മനസ്സിലായി ഇവരെല്ലാം പോലീസുകാരാണ് അതിൽ ഹെഡ് കോൺസ്റ്റബിൾമാരും സാധാ കോൺസ്റ്റബിൾമാരുമുണ്ട്. ജെപി നഗറിലെ ഒരു ഹോട്ടലിൽ ആണ ചൂതാട്ടം നടത്തിയ 7 പൊലീസുകാർ റെയ്ഡിനിടെ പിടിയിലായത്. അന്വേഷണ വിധേയമായി ഇവരെ സർവീസിൽ നിന്ന് സ്പെൻഡ് ചെയ്തതായി സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ അറിയിച്ചു. ഐപിഎൽ വാതുവയ്ക്കുമായി സംഘത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കാർഡ് ഉപയോഗിച്ചുള്ള ചൂതാട്ടമാണ് ഇവർ നടത്തിയത്.

Read More

വാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവർക്ക് മുഖാവരണം നിർബന്ധം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : കാറിലും ബൈക്കിലും തനിച്ച് യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കാറിലും ബൈക്കിലും ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് മുഖാവരണം ആവശ്യമില്ല എന്നുള്ള രീതിയിലുള്ള വാർത്തകൾ മുമ്പ് പുറത്ത് വന്നിരുന്നു.  അതിൽ ഒരു കൃത്യത നൽകുന്നതാണ് ഈ ഉത്തരവ്. ഇത് പാലിക്കാത്തവരിൽ നിന്ന് 250 രൂപ പിഴ ഈടാക്കും. മുഖാവരണം നിർബന്ധം എപ്പോഴെല്ലാം: ബിഎംടിസി, നമ്മ മെട്രോ, ട്രെയിൻ,ടാക്സി, ഓട്ടോ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ. പൊതു സ്ഥലങ്ങൾ ബൈക്ക്, കാർ ഉൾപ്പെടെ  ഏതു വാഹനവും ഓടിക്കുമ്പോഴും ഇവയിൽ യാത്ര ചെയ്യുമ്പോഴും. ഓഫിസുകൾ,…

Read More

കൊടഗു ജില്ലയിലെ മലയാളി കളക്ടറെ നമുക്ക് അഭിനന്ദിക്കാം… എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അവരുടേതല്ല.

ബെംഗളൂരു : കർണാടകയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊടുഗു ജില്ലയിൽ കോവിഡ് വ്യാപനം വളരെ കുറവാണ്. അതിനാൽ കോവിഡ് പ്രതിരോധ പോരാളി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തിലുള്ളത് താനല്ലെന്ന് കൊടഗു കളക്ടറും മലയാളിയുമായ ആനീസ് കൺമണി ജോയ് മുന്നോട്ട് വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ കലക്ടറെ പ്രദേശവാസികൾ ആദരിക്കുന്നു എന്ന് അടിക്കുറിപ്പോടെയാണ് ആനീസ് കൺമണിയുടെതെന്ന പേരിലാണ് വിഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നത്. ഹൈദരാബാദിലെ ഇ കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്. പിറവം സ്വദേശിയായ ആനീസ് 2012ലാണ്…

Read More

ആകെ പരിശോധന 76 ലക്ഷത്തിന് മുകളിൽ; ആകെ കോവിഡ് മരണം 11 ആയിരം കടന്നു;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്…

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3146 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7384(7740) ആകെ ഡിസ്ചാര്‍ജ് :733558 (727298) ഇന്നത്തെ കേസുകള്‍ : 3146(3691) ആകെ ആക്റ്റീവ് കേസുകള്‍ : 68161 (71330) ഇന്ന് കോവിഡ് മരണം : 55 (44) ആകെ കോവിഡ് മരണം : 11046(10991) ആകെ പോസിറ്റീവ് കേസുകള്‍ :812784(809638) തീവ്ര പരിചരണ വിഭാഗത്തില്‍ :939(944)…

Read More

വഴിയാത്രക്കാരിയെ കടന്ന് പിടിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: വഴിയാത്രക്കാരിയെ ഉപദ്രവിച്ച യുവാവിനെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്. അതിരാവിലെ 5 മണിയോടെ ചെറിയ ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്ന 40 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവം നടന്നത് ജെ.സി.നഗറിന് സമീപം ആണ് സംഭവം. രാവിലെ 05.05 ന് ഇടവഴിയിലൂടെ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്ന സ്ത്രീയെ യുവാവ്‌ കടന്ന് പിടികുകയായിരുന്നു,സ്ത്രീ തന്‍റെ ചെരുപ്പ് ഊരി യുവാവിനോടെ മാറി നില്ക്കാന്‍ ആവശ്യപ്പെട്ടു,എന്നാല്‍ യുവാവ്‌ വീണ്ടും ഒന്ന് നോക്കിയ ശേഷം അവര്‍ക്ക് എതിരെ അടുക്കുകയായിരുന്നു. സ്ത്രീ ഉച്ചത്തില്‍ ശബ്ദം…

Read More

കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി പിടിയിൽ.

ബെംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ കൂടി നഗരത്തിൽ പിടിയിലായി. മുഹമ്മദ് ഷാക്കിർ, പികെ കൃഷ്ണ കുമാർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്. 32 കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലും പിടികൂടി. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതുവരെ നഗരത്തിൽ പിടിയിലായിട്ടുണ്ട്.തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് പ്രധാന സിനിമാ നടിമാരും അറസ്റ്റിലായി. http://88t.8a2.myftpupload.com/archives/57718

Read More

ഒരു ലക്ഷത്തിലധികം പേർ ഉപയോഗിച്ച് വന്ന വ്യാജ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ പൂട്ടിച്ചു; ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിൽ

ചെന്നൈ: ‘സൂപ്പർ തത്കാൽ’, ‘സൂപ്പർ തത്കാൽ പ്രോ’ എന്നീ രണ്ട് വ്യാജ ആപ്പുകൾ ഉപയോഗിച്ച് തീവണ്ടിയിൽ തത്കാൽ ടിക്കറ്റുകൾ ബുക്കിങ്ങിൽ തട്ടിപ്പ് നടത്തിയ ഐ.ഐ.ടി. ബിരുദധാരി അറസ്റ്റിലായി. തിരുപ്പൂർ കൊങ്കിയം പൊതിയപാളയത്തെ യുവരാജ്‌ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു ലക്ഷം പേർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നു. രണ്ട് ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ ആർ.പി.എഫിന്റെ സൈബർ വിഭാഗം പ്രവർത്തനരഹിതമാക്കി. വ്യാജ ആപ്പിലൂടെ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. അണ്ണാസർവകലാശാലയിൽനിന്ന് ഏറോനോട്ടിക്കിൽ ബി.ഇ.യും ഏറോസ്പേസിൽ ഖരഗ്പുർ ഐ.ഐ.ടി.യിൽനിന്ന്…

Read More
Click Here to Follow Us