ബെംഗളൂരു: നഗരത്തില്‍ 209 വെള്ളപ്പൊക്ക സാധ്യത മേഖലകള്‍ കണ്ടെത്തി ഇതില്‍ 153 മേഖലകള്‍ തീവ്രത ഉള്ളതും 58 അതി തീവ്രത മേഖലകളും ആണ്.നഗരത്തില്‍ വന്‍ മഴ പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ ബി.ബി.എം.പി കമ്മിഷണര്‍ എന്‍.മഞ്ജുനാഥ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ആണ് ഈ സ്ഥലങ്ങള്‍ കണ്ടെത്തിയത്. “നഗരത്തിന്റെ 28 സ്ഥലങ്ങളില്‍ സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്,ഇതുവഴി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുന്നത് വേഗത്തില്‍ മനസ്സിലാക്കാനും ആവശ്യമായ നടപടികള്‍ എടുക്കാനും കഴിയും”കമ്മിഷണര്‍ അറിയിച്ചു. ആകെ 842 കിലോമീറ്റര്‍ ഉള്ള മഴവെള്ള ചാലില്‍ 389 കിലോ മീറ്റെര്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്,…
Read MoreMonth: August 2020
കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറന്നു
ബെംഗളൂരു: കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിടാൻ കുട്ട ചെക്പോസ്റ്റ് തുറക്കാൻ നടപടിയായി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കേരളത്തിൽനിന്നുള്ളവരെ തടയാൻ കർണാടക ഈ ചെക്പോസ്റ്റിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ട് തടസ്സപ്പെടുത്തിയിരുന്നു. കുട്ട ചെക് പോസ്റ്റിലെ തടസ്സം നീക്കുമെന്ന് കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽനിന്ന് അറിയിച്ചു. കേരളത്തിലേക്കുള്ള യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് കടത്തിവിട്ടിരുന്നത്. പക്ഷെ വെള്ളിയാഴ്ച മുത്തങ്ങയിൽ പുഴ കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ട നിലയിലായി. ഇതോടെ മൈസൂരുവിൽനിന്ന് കേരളത്തിലേക്കുള്ള വഴിയടഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് കുട്ട വഴി യാത്രക്കാരെ കടത്തിവിടാൻ തീരുമാനമെടുത്തത്. ഇനി കുട്ട ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്ര ചെയ്യാം.
Read Moreമഴക്കെടുതികള്‍ തുടരുന്നു;കര്‍ണാടകയില്‍ ഇതുവരെ 5 മരണം.
ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നു.തീരദേശ,മലനാട്,വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴ ദുരിതം വിതക്കുകയാണ്. പ്രളയവും മണ്ണിടിച്ചിലും മൂലം ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ചിക്കമഗലൂരുവില്‍ 2 പേര്‍ മരിച്ചു,ഉത്തര കന്നഡ,ഹാസന്‍,ധാര്‍വാട് ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. തലക്കാവേരിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട 5 പേര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തി. മൈസുരു,ദക്ഷിണ കന്നഡ,ഹാസന്‍,ചിക്കമഗലൂരു,ജില്ലകളില്‍ കനത്ത കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 3 ദിവസത്തേക്ക് കൂടി മഴ തുടര്‍ന്നേക്കാം എന്നാണ് പ്രവചനം.ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് 10000 രൂപ വീതം അടിയന്തിര ധനസഹായം മുഖ്യമന്ത്രി…
Read Moreഎസ്.എസ്.എൽ.സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
ബെംഗളൂരു: കർണാടകയിലെ എസ് എസ് എൽ സി പരീക്ഷ ഫലം ഓഗസ്റ്റ് 10 ന് ( തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും. സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ വ്യാപനം കൂടി വന്ന സാഹചര്യത്തിൽ ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലാണ് സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷകൾ നടന്നത്. കടുത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷകൾ നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികളാണ് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ ഫലം…
Read Moreകരിപ്പൂർ വിമാനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 19 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. ക്രാഷ് ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗം മതിലിൽ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകർന്ന് തെറിച്ചു. വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. കൊക്ക്പിറ്റിന് തൊട്ടുപിന്നിലുള്ളവർക്കാണ് ഗുരുതരമായ പരിക്കുകൾ ഉള്ളത്. വിമാനത്തിന് തീ പിടിക്കാത്തതാണ് വലിയ ഭാഗ്യം എന്നുതന്നെ പറയാം. കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ഇതിനാൽ…
Read Moreമുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു
ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു. മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ്…
Read Moreനേതാക്കൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നതിനെതിരെ മുൻ സ്പീക്കർ.
ബെംഗളൂരു : ജനപ്രതിനിധികൾ സ്വന്തം ചികിൽസക്കായി സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കുന്നതിനെ പരിഹസിച്ച് മുൻ സ്പീക്കറും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ രമേഷ് കുമാർ. ഒരു വശത്ത് സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് വാചാലരാവുകയും വലിയ നിക്ഷേപങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നവർ സ്വകാര്യ ആശുപത്രികളുടെ വളർച്ചക്ക് സഹായിക്കുകയാണ് എന്ന് അദ്ധേഹം കുറ്റപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സ്വകാര്യ ആശുപത്രിയായ മണിപ്പാൽ ആശുപത്രിയിൽ ആണ് ചികിൽസ തേടിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വകാര്യ ആശുപത്രിയിൽ ആണ്…
Read More13 വർഷങ്ങളായി ഒളിവിലായിരുന്ന രവി പൂജാരിയുടെ സംഘത്തിലുണ്ടായിരുന്ന ആൾ പിടിയിൽ.
ബെംഗളൂരു: 13 വർഷങ്ങളായി ഒളിവിലായിരുന്ന കുറ്റവാളിലെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 2007 രണ്ട് പേർ കൊല്ലപ്പെട്ട ഷബ്നം ഡിവലപ്പെര്‍സ് ഷൂട്ട് ഔട്ട് കേസില്‍ പങ്കുള്ള ആളാണ് കുറ്റാരോപിതനായ ഇഖ്‌ലാഖ് ഖുറേഷി എന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറിയിച്ചു. ഗ്യാങ്സ്റ്റെർ രവി പൂജാരി യുടെ സഹായി ആയിരുന്നു ഇഖ്‌ലാഖ് ഖുറേഷി. രവി പൂജാരിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനിടയിൽ അയാളുടെ സാഹായികളെക്കുറിച്ചും ഒളിവിലുള്ള മറ്റ് കുറ്റവാളികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ്( ക്രൈം) സന്ദീപ്…
Read Moreകോഴിക്കോട് വിമാന ദുരന്തത്തിൽ മരണം 14 ആയി.
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ ഇതുവരെ 14 മരണം സ്ഥിരീകരിച്ചു. 14 dead, 123 injured and 15 seriously injured in Kozhikode plane crash incident at Karipur Airport: Malappuram SP to ANI. #Kerala pic.twitter.com/QfFZxHDkVx — ANI (@ANI) August 7, 2020 7 പുരുഷൻമാരും 6 സ്ത്രീകളും ഒരു കുട്ടിയതാണ് മരിച്ചത് എന്നാണ് വിവരം. വിമാനത്തിലെ ക്യാപ്‌റ്റൻ മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് 5 പേർ മരിച്ചു,…
Read Moreകോഴിക്കോട് വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, താഴേക്ക് പതിച്ചു, രണ്ടായി പിളർന്നു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയരുന്നതായാണ് റിപ്പോർട്ട്. ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. പൈലറ്റ് ഉൾപ്പെടെ പതിനാല് മരിച്ചതായാണ് വിവരം. ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോർട്ടുണ്ട്.…
Read More