മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു

ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു.

മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. കുറേപ്പേരെ വള്ളത്തിൽകയറ്റി ഇക്കരെ കടത്തിവിട്ടു. മുത്തങ്ങ ചെക് പോസ്റ്റ് വഴി യാത്ര നിലച്ചതോടെ മറ്റ് ചെക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മൈസൂരു മേഖലയിൽനിന്ന് മുത്തങ്ങ വഴി മാത്രമാണ് കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നത്. ബാവലി, കുട്ട, വീരാജ് പേട്ട വഴിയുള്ള യാത്ര അനുവദിക്കില്ല. ഇതുവഴി പോകേണ്ടവരെല്ലാം മുത്തങ്ങവഴിയാണ് വന്നുകൊണ്ടിരുന്നത്. മുത്തങ്ങയിൽ റോഡ് തടസ്സപ്പെട്ടതോടെ മൈസൂരുവിൽനിന്നും കേരളത്തിലേക്കുള്ള എല്ലാ വഴിയും മുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?
[masterslider id="10"]

Related posts

Click Here to Follow Us