സൂക്ഷിക്കുക….തട്ടുകടകളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

ബെംഗളുരു : വേനൽ കടുത്തതോടെ അപ്പാർട്മെന്റുകളിലും മറ്റും ടാങ്കറുകളിൽ എത്തിക്കുന്നത് മലിനജലമെന്ന പരാതി വ്യാപകം.

കോളറ പകരുന്നതിന്റെ പശ്ചാത്തലത്തിൽ ബിബിഎംപി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ ഉപയോഗിക്കുന്ന ജലത്തിലും മറ്റും ഇ-കോളിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.

രാസമാലിന്യം കലർന്ന തടാകങ്ങളിൽ നിന്ന് യാതൊരു പരിശോധനയും കൂടാതെയാണ് ടാങ്കറുകളിൽ ജലം നിറയ്ക്കുന്നത്. വൻകിട അപ്പാർട്മെന്റുകളിൽ ശുദ്ധീകരണ പ്ലാന്റുകളുണ്ടെങ്കിലും ഇടത്തരം അപ്പാർട്മെന്റുകളിലും വീടുകളിലും മലിനജലം തന്നെയാണ്
നേരിട്ട് ഉപയോഗിക്കുന്നത്.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

ഹോട്ടലുകളിലും വഴിയോര വിൽപന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ജലം പരിശോധിക്കാൻ പോലും നിലവിൽ സംവിധാനമില്ല.

ഭക്ഷണം പാചകം ചെയ്യാൻ ശുദ്ധീകരിച്ച ജലം ഉപയോഗിക്കുന്നത് ചുരുക്കം ഹോട്ടലുക
ളിൽ മാത്രമാണ്. നഗരത്തിലെ തടാകങ്ങളിലെ ജലം നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ലെന്ന്
കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സീവേജ് മാലിന്യം നേരിട്ട് തടാകങ്ങളിലേക്ക് ഒഴുക്കുന്നതാണ് ഇ-കോളി ബാക്ടീരിയകളു
ടെ തോത് കൂടാൻ ഇടയാക്കുന്നത്. അമിതമായ മീഥേൻ വാതകത്തിന്റെ സാന്നിധ്യം കാരണം തടാകങ്ങൾ കത്തുന്നതും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts