ജമ്മുകശ്മീരിനെ വിഭജിക്കും,രാജ്യസഭയില്‍ ഭരണഘടന പിഡിപി എംപിമാര്‍ കീറിയെറിഞ്ഞു…

ജമ്മുകശ്മീരിനെ വിഭജിക്കും. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കാന്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാകും. ജമ്മു–കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി. ജമ്മുകശ്മീരിന് നിയമസഭയുണ്ടാകും. എന്നാൽ ലഡാക്കിന് നിയമസഭയുണ്ടാകില്ല. പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ബഹളമുയർത്തി. കശ്മീര്‍ നടപടികളുടെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശൂന്യവേള മാറ്റിവച്ചതായി ഉപരാഷ്ട്രപതി അറിയിച്ചു. രാജ്യസഭയില്‍ ഭരണഘടന പിഡിപി എംപിമാര്‍ കീറിയെറിഞ്ഞു. ഇവരെ മാര്‍ഷല്‍മാരെ ഉപയോഗിച്ച്  ഉപരാഷ്ട്രപതി നീക്കി. അതിര്‍ത്തിയില്‍ ഇന്ത്യ പാക്…

Read More

ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് കേന്ദ്രം.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്. മ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനൊപ്പം നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി അനുമതി ലഭിച്ചു.

Read More

ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുമാരസ്വാമി!!

ബെംഗളൂരു: കോൺഗ്രസ്- ജനതാദൾ(എസ്) സഖ്യം വേർപിരിയുന്നെന്ന സൂചനനൽകി മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യം ആവശ്യമില്ലെന്നും ജനതാദൾ നേതാവായ അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയസാഹചര്യം മടുത്തെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോൺഗ്രസിലെയും ജനതാദളിലെയും 17 വിമത എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെത്തുർന്നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും കുമാരസ്വാമി മാണ്ഡ്യയിൽ പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടു.

Read More

മുഖ്യമന്ത്രി വടിയെടുത്തതോടെ പഞ്ചിംഗ് സമയത്തിൽ ഇളവ് വേണമെന്ന ആവശ്യവുമായി ജീവനക്കാർ.

ബെംഗളൂരു : ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് ഓഫീസിൽ എത്താൻ കഴിയുന്നില്ല എന്ന കാരണത്താൽ പഞ്ചിങ് സമയത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗധയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സംഘടന. നിലവിൽ രാവിലെ 10 മിനിറ്റ് വൈകി എത്തുന്നവർക്ക് വരെ പകുതി ദിവസത്തെ അവധി നഷ്ടപ്പെടാതെ ജോലിയിൽ പ്രവേശിക്കാം, ഇത് അരമണിക്കൂർ ആക്കി നൽകണമെന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആവശ്യം. വിധാൻ സൗദിയിലും വികാസ് സൗദിയുമായി 3500 ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഗതാഗതക്കുരുക്കിന് പുറമേ റോഡുകളുടെ ശോചനീയാവസ്ഥയും വിഐപി വാഹനങ്ങളും വൈകിയെത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡണ്ട് അറിയിച്ചു. വിധാൻസൗധയിൽ മിന്നൽ…

Read More

കശ്മീരില്‍ ചടുല നീക്കങ്ങൾ, നിരോധനാജ്ഞ, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ

ജമ്മുകശ്മീർ: കശ്മീരില്‍ ചടുല നീക്കങ്ങൾ, നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ. ഞായറാഴ്ച അർധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്. സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിർന്ന കോൺഗ്രസ് നേതാവും ബന്ദിപ്പോര എം.എൽ.എ. ഉസ്മാൻ മജീദും അറസ്റ്റിലായിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കൾ ട്വിറ്ററിലൂടെയാണ് അറസ്റ്റ്…

Read More

ബസോടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : ബസ് ഓടിക്കുമ്പോൾ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് അലാം സംവിധാനവുമായി കർണാടക ആർടിസി. നിർമ്മിത ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന അലാം 500 ദീർഘദൂര ബസ്സുകൾ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന സംവിധാനം ഡ്രൈവറുടെ മനോനില അനുസരിച്ച് മുന്നറിയിപ്പ് നൽകും. ബസ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഭാഗമാണ് ഈ പുതിയ സംവിധാനം. മുംബൈ ആസ്ഥാനമായ സിക്സ്ത് സെൻസ് എന്ന സ്ഥാപനമാണ് അലാം സംവിധാനം ഘടിപ്പിക്കുന്നത് ഇതിൻറെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ ബസ്സുകൾ ലേക്ക് ഇത്…

Read More

ദേവഗൗഡയുടെ കുടുംബാംഗങ്ങളെല്ലാം നിയമസഭയിലേക്ക്;കുമാരസ്വാമിയുടെ ജ്യേഷ്ഠനും,ഭാര്യക്കു ശേഷം മണ്ഡ്യയിൽ എട്ടു നിലയിൽ പൊട്ടിയ മകൻ നിഖിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും;രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വലും നിയമസഭയിലേക്ക്;രണ്ടു പേരും ജയിച്ചാൽ നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി ഉയരും.

ബെംഗളൂരു : കുടുംബാംഗങ്ങളെല്ലാം നിയമസഭയിൽ എത്തിക്കുക എന്നതാണ് ജെഡിഎസ് ദേശീയ പ്രസിഡൻറ് ദേവഗൗഡയുടെ ശ്രമം എന്നാണ് ഏറ്റവും പുതിയ വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ദേവഗൗഡയുടെ മൂത്തമകൻ രേവണ്ണ നിയമസഭാ അംഗവും മുൻ സർക്കാരിലെ മന്ത്രിയുമായിരുന്നു രണ്ടാമത്തെ മകനായ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും പ്രവർത്തിച്ച നിയമസഭ അംഗമാണ്, കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്. സ്പീക്കർ അയോഗ്യരാക്കിയ 3എംഎൽഎമാരുടെ ഒഴിവ് ഇപ്പോൾ ജെഡിഎസ് ഭാഗത്തു ഉണ്ട്. അതിൽ രണ്ടിടത്തും ചെറുമകളെ തന്നെ മത്സരിപ്പിച്ച്  കർണാടക നിയമസഭയിൽ കുടുംബാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് ആണ് ദേവഗൗഡയുടെ…

Read More

സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന!!

ബെംഗളൂരു: കഫേ കോഫിഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഗവണ്മന്റ് വെന്‍ലോക് ആശുപത്രിയിലെ ഡോക്ടര്‍ രാജേശ്വരി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പുഴയില്‍ ചാടിയ നിമിഷത്തില്‍ തന്നെ സിദ്ധാര്‍ത്ഥ മരിച്ചിരിക്കാമെന്നും അതിനാലായിരിക്കാം ശരീരത്തിനുള്ളില്‍ കൂടുതല്‍ വെള്ളം കയറാതിരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, മരണസമയത്ത് സിദ്ധാര്‍ത്ഥ ധരിച്ചിരുന്ന ടീഷര്‍ട്ട് മൃതദേഹത്തില്‍ കാണാതിരുന്നതാണ് സംശയത്തിനിട നല്‍കുന്നത്. പുഴയിലേക്ക് ചാടും മുന്‍പ് രക്ഷപ്പെടാനുള്ള…

Read More

സിദ്ധാര്‍ത്ഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി പൊലീസ്

ബെംഗളൂരു: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി മംഗളൂരു പൊലീസ് അറിയിച്ചു. കാറിനുള്ളിലും  പാന്റ്സ് പോക്കറ്റിലുമായിരുന്ന ഫോണുകൾ പരിശോധിച്ചു വരുന്നു. സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ച പൊലീസ് ഇതേ കുറിച്ചുള്ള വിവരം നേരത്തെ പുറത്ത് വിട്ടിരുന്നില്ല. ഈ വിവരം നേരത്തെ പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുന്‍പ് സിദ്ധാര്‍ത്ഥയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നവര്‍ പിന്നീട് ഈ വസ്തുത മറച്ചുവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് വിവരം മറച്ചുവെച്ചതെന്നും പൊലീസ് പറയുന്നു. ധരിച്ചിരുന്ന ടി ഷർട്ട്  കാണാതായതിനെക്കുറിച്ച് വിശദമായ അന്വേഷണം…

Read More

മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ!

ബെംഗളൂരു: മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് നല്‍കിയ സമ്മാനം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞതിനാലാണ് മേയര്‍ക്കും അധികൃതര്‍ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവില്‍ മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ്  പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്. ജൂലായ് 30-ന് മുഖ്യമന്ത്രിയെ സന്ദർശിച്ചവേളയിലാണ് മേയർ ഡ്രൈഫ്രൂട്ട്സ് ഉൾപ്പെടെയുള്ളവ സമ്മാനമായി നൽകിയത്. ഇതിനൊപ്പമുള്ള പ്ലാസ്റ്റിക് കവർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്ലാസ്റ്റിക്കിനെതിരെ നിരന്തരം സംസാരിക്കുന്ന മേയർ വിവാദത്തിലകപ്പെടുകയായിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയെന്നും ശിക്ഷയായി പിഴയൊടുക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം മേയർ അഞ്ഞൂറുരൂപ പിഴയൊടുക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഈ നടപടിക്ക് വന്‍…

Read More
Click Here to Follow Us