തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച സ്പീക്കർ!

ബെംഗളൂരു: തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് ഭരണപക്ഷത്തെ വിറപ്പിച്ച്  സ്പീക്കർ രമേശ് കുമാർ. തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അദ്ദേഹത്തിന്റെ കർക്കശ നിലപാടിനെത്തുടർന്ന് നിയമസഭ അർധരാത്രിവരെ നീണ്ടു.

“വിശ്വാസ വോട്ടിനായി പുലരുംവരെ ഇരിക്കും. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റും” -സ്പീക്കറുടെ ശബ്ദം ഉറച്ചതായിരുന്നു.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അടക്കമുള്ള നേതാക്കൾ രണ്ടുദിവസം വേണമെന്നാവശ്യപ്പെട്ടു. “കൂടുതൽ സമ്മർദം ചെലുത്തിയാൽ രാജി” എന്നായിരുന്നു സ്പീക്കറുടെ ഭീഷണി. ഇനി നിർബന്ധിക്കുന്നത് പന്തിയല്ലെന്ന് ഭരണപക്ഷവും തിരിച്ചറിഞ്ഞു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

“സഭ ചേർന്നതിനുശേഷം നിങ്ങൾക്കു 10 ദിവസം കിട്ടിയില്ലേ? വിമതരെ ആരെയെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞോ? ഇനിയെന്തിനു കാത്തിരിക്കണം. നാലുപേരെ തിരിച്ചെത്തിച്ചിരുന്നെങ്കിൽ സർക്കാർ നിലനിൽക്കുമായിരുന്നില്ലേ?” -ഭരണപക്ഷത്തോട് അദ്ദേഹം ചോദിച്ചു. സഭയിൽ പ്രതിഷേധിച്ച ഭരണപക്ഷാംഗങ്ങളെ ശാസിക്കാനും സ്പീക്കർ മടിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts