മോഡിപ്രഭാവം ഇനി ഓര്‍മ്മ മാത്രം;നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയും;കോണ്‍ഗ്രസ്‌ പഴയ പ്രതാപത്തിലേക്ക്;ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ ഇങ്ങനെ.

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. കോൺഗ്രസ് ഇവിടങ്ങളിൽ മികച്ച നേട്ടമുണ്ടാക്കും.

എബിപി ന്യൂസ് – സി വോട്ടർ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണിത്. എന്നാൽ മോദി പ്രഭാവത്തിലൂടെ പാർട്ടി 2019ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകളിൽ അനുകൂല തരംഗമുണ്ടാക്കുമെന്നും സർവേയിൽ കണ്ടെത്തി.

മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവേ. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 117 എണ്ണം കോൺഗ്രസ് നേടും. രാജസ്ഥാനിലെ 200 സീറ്റുകളിൽ 130ഉം ഛത്തിസ്ഗഢിലെ 90 സീറ്റുകളിൽ 54ഉം കോൺഗ്രസ് നേടും.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പു വരുമ്പോൾ എല്ലാവരും ബിജെപിക്കായിരിക്കും വോട്ടു ചെയ്യുകയെന്നും സർവേ പറയുന്നു. ഈ മൂന്നു സംസ്ഥാനങ്ങൾക്കുമായി 65 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്കാണ് മുൻതൂക്കം. റേറ്റിങ് വളരെ പിന്നിലായി രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും!

അതേസമയം, ഈ മൂന്നു സംസ്ഥാനങ്ങളിലെ കുതിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിനു കരുത്തേകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

രാജസ്ഥാനിൽ ബിജെപിക്ക് 57 സീറ്റാണ് ലഭിക്കുകയെന്നു കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ബിജെപിക്കാകട്ടെ, 106 സീറ്റുകൾ ലഭിക്കും. ഛത്തിസ്ഗഢിൽ ബിജെപി 33 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts