ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു;ഒരാള്‍ക്ക് പരിക്ക്.

ബെംഗളൂരു : ബാനസവാടിയിൽ സൈനിക മേഖലയിൽ ചന്ദനം കടത്താൻ എത്തിയവർക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നിറയൊഴിച്ചു. ഒരാൾക്കു പരുക്ക്. തമിഴ്നാട് സ്വദേശി ആർ.രാമ (40)നാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ആൻഡ് കോറിന്റെ (എംഇജി) ക്യാംപസിന്റെ മതിൽചാടിയെത്തിയ ഇവർ ചന്ദനമരം മുറിക്കുന്നതിനിടെ ശബ്ദം കേട്ടാണു സുരക്ഷാജീവനക്കാർ എത്തിയത്.

  ബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ

കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ വാൾ ഉപയോഗിച്ച് ഇവർ സൈനികരെ ആക്രമിക്കാൻ മുതിർന്നതോടെയാണു വെടിവച്ചതെന്നാണു സൈനികരുടെ വിശദീകരണം. പരുക്കേറ്റയാളെ സൈനികർതന്നെ ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനു മുൻപും എംഇജി ക്യാംപസിൽനിന്നു ചന്ദനമരം മോഷണം പോയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട്ടിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വിജയ്‌യുടെ വമ്പൻ പ്രഖ്യാപനങ്ങൾ; പ്രതിമാസം 2500 രൂപയും നവവധുക്കൾക്ക് സ്വർണ്ണവും വാഗ്ദാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us