മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി;സംഭവം നടന്നത് രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് കോളേജില്‍

ബെംഗളൂരു: മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി. രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥിനി മേഘ്നയാണു (19) വീട്ടിൽ തൂങ്ങിമരിച്ചത്. ഒന്നാം വർഷം സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയായ മേഘ്ന ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു കോളജിലേക്കു പോയശേഷം രക്ഷിതാക്കൾ ജോലിക്കു പോയിരുന്നു.

ഇവർ മടങ്ങിയെത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. ‌ സിവിൽ എൻജിനീയറിങ് വകുപ്പ് മേധാവിയും ക്ലാസിലെ ചില കുട്ടികളും ചേർന്നു മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണു കടുംകൈയെന്നു പിതാവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ലാസിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതായതിനെ തുടർന്നു വിദ്യാർഥികളിൽ ചിലർ മേഘ്നയെ സംശയിച്ചത്രെ.

  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

തുടർന്നു വകുപ്പു മേധാവി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഈ സംഭവത്തെ തുടർന്നു കൂട്ടുകാർ മേഘ്നയോടെ സംസാരിക്കാൻ തയാറാകാത്തതും നോട്ടുകളും മറ്റും പങ്കുവയ്ക്കാത്തതുമൊക്കെ മാനസികമായി തളർത്തിയിരുന്നതായി ചന്ദ്രശേഖർ പറഞ്ഞു കൂട്ടുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്നുപോലും മേഘ്നയെ നീക്കി.

അതേസമയം, മേഘ്നയുടെ മരണത്തിനു പിന്നിൽ റാഗിങ്ങാണെന്ന ആരോപണം കോളജ് പ്രിൻസിപ്പൽ സി.പി.എസ്. പ്രകാശ് നിഷേധിച്ചു. സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു മേഘ്നയെ ഒരുതവണ കോളജിലെ അധ്യാപകൻ കൗൺസലിങ്ങിനു വിധേയമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വരി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  കോവിഡ് കാലത്ത് നിലച്ച 'ബത്തേരി സ്പെഷ്യൽ' തിരിച്ചെത്തുന്നു; ഇനി ഞായറാഴ്ചകളിൽ നാട്ടിലേക്ക് മടങ്ങാം; നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
[masterslider id="10"]

Related posts

Click Here to Follow Us