കാശ്മീർ വിഘടനവാദി നേതാക്കളെ കാണാൻ ശ്രമിച്ച യച്ചൂരിയും കൂട്ടുകാരും നിരാശരായി മടങ്ങി.

ശ്രീനഗർ : സർവ്വകക്ഷി സംഘത്തിലുണ്ടായിരുന്ന സി പി എം ന്റെ എംപിയായ സീതാറം യെച്ചൂരിയു സി പി ഐ യുടെ ഡി രാജയും ജെഡിയുവിന്റെ ശരദ് യാദവും ആർജെഡിയുടെ ജയപ്രകാശ് നാരായൺ  തുടങ്ങിയവർ പ്രധാന സംഘത്തിൽ നിന്ന് വേർപെട്ട് വിഘടനവാദികളെ  കാണാനുള്ള ശ്രമം നടത്തിയത് ,അത് വൻ പരാജയത്തിൽ അവസാനിച്ചു.

അറുപതു ദിവസമായി   വീട്ടുതടങ്കലിൽ കഴിയുന്ന  സയ്യിദ് ഷാ ഗിലാനിയുടെ ഗേറ്റുകൾ യെച്ചൂരിക്കും കൂട്ടർക്കും മുന്നിൽ തുറന്നില്ല, ഗിലാനി ജനലിലൂടെ നേതാക്കളെ കണ്ടു എങ്കിലും ദർശന മരുളിയില്ല.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

ഹുമാനയിൽ ബി എസ് എഫിന്റെ കസ്റ്റഡിയിൽ ഉള്ള ജെ കെ എൽ എ ഫ് നേതാവ് യാസിൻ മാലിക്കിനെ കാണാനും ഇതേ സംഘം ശ്രമം നടത്തി അതും പരാജയപ്പെട്ടു. ഡൽഹിയിൽ വരുമ്പോൾ സംസാരിക്കാം എന്നദ്ദേഹം പറഞ്ഞ തടിയൂരി.

ഹുറിയത്ത് നേതാവ് അബ്ദുൾ ഘനി ബട്ടുമായി ചർച്ച നടത്താനുള്ള  ശ്രമവും പരാജയമായി.നേതാക്കളെ സ്വാഗതം ചെയ്തു എങ്കിലും ചർച്ചയിൽ നിന്ന് ഒന്നും ഉരിത്തിരിയും എന്ന് താൻ കരുതുന്നില്ല ഇന്ത്യയോ പാകിസ്ഥാനോ കാശ്മീരി കളുമായി ചർച്ച ചെയ്താൽ മാത്രമേ ഈ പ്രശ്നം തീരുകയുള്ളൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts