മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പീരുമേട്ടില്‍ ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയിലാണ് അന്വേഷണം.കഴിഞ്ഞ സർക്കാർ അവസാന കാലത്തെടുത്ത തീരുമാനം വിവാദമായതോടെ പിൻവലിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശുമടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണം. റവന്യൂ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷൻ എം.ഡി പവൻ പോടാർ എന്നിവരും അന്വേഷണത്തിന് വിധേയരാകും.
ഇടുക്കി പീരുമേട് താലൂക്കിലെ ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കർ മിച്ചഭൂമിയിൽ നിന്ന് 708.42 ഏക്കർ കൊൽക്കത്ത ഹോപ് പ്ലാന്റേഷൻ ഉദ്യോഗ് ലിമിറ്റഡ്, പീരുമേട് ബഥേൽ പ്ലാന്റേഷൻ ഗ്ളെൻമേരി എസ്റ്റേറ്റ്, പീരുമേട് ലൈഫ് ടൈം പ്ലാന്റേഷൻ എന്നിവയ്ക്കു പതിച്ചുനൽകിയെന്നാണ് പരാതി. ഇതിനടുത്തുള്ള 125 ഏക്കർ സ്ഥലം രേഖകളില്ലാതെ കൈവശംവയ്ക്കാൻ അനുമതി നൽകിയതായും പരാതിയിലുണ്ടായിരുന്നു.
Related posts
-
13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര് പിടിയില്‍.
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ... -
ഹൈവേയിലെ ‘മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ദാരുണ അന്ത്യത്തിനിടയാക്കിയ കെഎസ്ആർടിസി... -
കുംഭമേളയിൽ ‘വൈറലായ’ ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിക്ക്, കേസുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുന്നതുവരെ...
