ഒളിമ്ബിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായ് ഫൈനലില്‍

ഒളിമ്ബിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായ് ഫൈനലില്‍ പ്രവേശിച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു റായ് ഫൈനലിലേക്ക് യോഗ്യത നേടിയത്. റിയോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ജിത്തു റായ്

Read More

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് എത്തിക്കുന്നയാള്‍ കുവൈത്തില്‍ പിടിയില്‍

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളെ കുവൈത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനസിയാണ് പൊലീസ് ടിയിലായത്.ഐഎസില്‍ ചേരുന്നവര്‍ക്ക് ഇയാള്‍ 1000 ഡോളര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.ഹാദിക്കെതിരെ രഹസാന്വേഷണ ഏജന്‍സി അന്വേഷണം നടത്തും.

Read More

ഒളിമ്പിക്സ്: ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. അട്ടിമറി വിജയങ്ങള്‍ക്ക് പേരു കേട്ട അയര്‍ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. . ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. .അയര്‍ലണ്ടിന് വേണ്ടി ജോണ്‍ ജര്‍മ്മിന്‍, കോണര്‍ ഹാര്‍തെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി മറുപടി നല്‍കിയത് വിആര്‍ രഘുനാഥും, രൂപിന്ദര്‍പാല്‍ സിങ്ങും നേടിയ ഗോളുകളാണ്. 15ആം മിനിറ്റില്‍ പെനാല്റ്റിയിലൂടെ വി.ആര്‍ രഘുനാഥും 27,49 മിനിറ്റുകളില്‍ പെനാല്റ്റി കോര്‍ണറുകളിലൂടെ രുപീന്ദര്‍പാല്‍ സിങ്ങും ഇന്ത്യക്ക് വേണ്ടി ഗോള്‍ വല കുലുക്കി. .

Read More

പാക്കിസ്ഥാനിൽ വീണ്ടും ഹിന്ദു ഡോക്ടറെ കൊന്നു

കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ഗാർഡൻ ഈസ്റ്റ് സ്വദേശിയായ പ്രീതം ലഖ്‌വാനിയെയാണ്(56) അക്രമികൾ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പ്രീതം ലഖ്‌വാനിയുടെ മകന്‍ രാകേഷ് കുമാര്‍ പറഞ്ഞതായി ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമികളെ ആരും കണ്ടിട്ടില്ലെന്നാണ് വിവരം. ആരും അക്രമിയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. ഒരാളാണോ ഒന്നില്‍ കൂടുതല്‍ ആളുകളാണോ വെടിവച്ചതെന്ന് പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന്…

Read More

ഗോ സംരക്ഷണത്തിന്റെ പേരിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നരേന്ദ്ര മോഡി.ഇവർക്കെതിരെ സംസ്ഥാനങ്ങൾ നടപടി എടുക്കേണമെന്നും നിർദ്ദേശം.കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവിൽ പ്രധാനമന്ത്രി

ന്യൂഡൽഹി:ഗോ വധത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ സംരക്ഷണത്തിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗോ സംരക്ഷകരെന്ന പേരില്‍ ക്രിമിനലുകളാണ്അക്രമമുണ്ടാക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ചിലര്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.മുഖംമൂടിയണിഞ്ഞ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സംസ്ഥാന സർക്കാറുകള്‍ക്ക് നിയമനടപടി സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. വിദേശത്ത് ആദരവും അംഗീകാരവും ലഭിച്ച ബി.ആർ അംബേദ്കര്‍ക്ക് ഇന്ത്യയില്‍ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു.. എന്നാല്‍, അദ്ദേഹം ഇന്ത്യയില്‍ തുടര്‍ന്ന്, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്നത് പ്രചോദനം നല്‍കുന്നതാണെന്നും…

Read More

യു ഡി എഫ് വിടുന്ന കാര്യത്തിൽ സൂചന നൽകി മാണി. ഇരു മുന്നണികളോടും സമദൂരമെന്നും,എന്ത് വേണമെന്ന് തനിക്കു നിശ്ചയമില്ലായെന്നും,കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും മാണി

പത്തനംതിട്ടയിലെ ചരള്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ മുന്നണി വിടുമെന്ന് വ്യക്തമായ സൂചന നല്‍കി കെ.എം മാണി സംസാരിച്ചു . കേരളാ കോണ്‍ഗ്രസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച മാണി, മുന്നണിയില്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നെന്നും സൂചിപ്പിച്ചു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന് ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും പകയില്ല. എന്നാല്‍ പാര്‍ട്ടിക്ക് അടിമത്വ മനോഭാവമോ, അപകര്‍ഷതാ ബോധമോയില്ല. സ്വതന്ത്രമായ നിലപാടാണ് സ്വീകരിക്കുന്തത്. വിഷയാധിഷ്ഠിത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഓരോ കാര്യങ്ങളുടേയും ശരിയും തെറ്റും…

Read More

പാക്കിസ്ഥാന്റെ മണ്ണിൽ പോയി പാക്കിസ്ഥാനെ വെല്ലുവിളിച്ച് രാജ്നാഥ് സിങ് തിരിച്ചെത്തി,പാകിസ്ഥാൻ തന്നോട് മോശമായി പെരുമാറി.കൂടെ പോയ മാധ്യമങ്ങളെ അപമാനിച്ചു ,താൻ ഭക്ഷണ സൽക്കാരം നിരസിച്ചുവെന്നും ഭക്ഷണം കഴിക്കാനല്ല പോയതെന്നും രാജ്യസഭയിൽ വ്യക്തമാക്കി.

ന്യൂഡല്‍ഹി : ഇസ്ളാമബാദിലെത്തിയ തന്നോട് ആതിഥേയ രാജ്യമായ പാകിസ്ഥാന്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ തുറന്നടിച്ചു. സാര്‍ക് യോഗത്തിലെ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും പ്രസംഗം പ്രക്ഷേപണം ചെയ്തില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇത്തരത്തില്‍ കീഴ്വഴക്കമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും വിദേശ മന്ത്രാലയത്തോട് ചോദിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.രാജ്നാഥ് സിങ്ങിന്റെ പ്രസംഗം മൂടിവച്ചിട്ടില്ലെന്ന നിലപാടാണ് വിദേശമന്ത്രാലയം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍, രാജ്യസഭയില്‍ വിദേശമന്ത്രാലയത്തിന്റെ നിലപാട് ഖണ്ഡിക്കും വിധമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തന്നോടൊപ്പമെത്തിയ…

Read More

അമ്പിളിയമ്മാവനിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യേണ്ട കാലം വിദൂരമല്ല

വാഷിങ്ടണ്‍: ഇനി ചന്ദ്രനിലേക്ക് ടൂർ പോകുന്ന കാലം വിദൂരമല്ല എന്നാണ് ഈ രംഗത്തുള്ള പുതിയ പുരോഗതികൾ തെളിയിക്കുന്നത് .മനുഷ്യചരിത്രത്തിലാദ്യമായി ചന്ദ്രനിലേക്ക് യാത്ര സംഘടിപ്പിക്കാന്‍ സ്വകാര്യ കമ്പനിക്ക് യു.എസ് സര്‍ക്കാര്‍ അനുമതി നല്‍കി. ഫ്ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂണ്‍ എക്സ്പ്രസ്’ കമ്പനിക്കാണ് അടുത്ത വര്‍ഷം അവസാനത്തോടെ യാത്ര സംഘടിപ്പിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനാവില്ളെങ്കിലും അതിനോട് ചേര്‍ന്ന് യാത്രചെയ്യാനാവും. ന്യൂസിലന്‍ഡില്‍നിന്നാണ് യാത്ര തുടങ്ങുക. റോക്കറ്റിന്‍െറ പരീക്ഷണം ഇതുവരെ നടന്നിട്ടില്ളെങ്കിലും ഉടന്‍ നടക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ആയ ബോബ് റിച്ചാര്‍ഡ്സ് പറയുന്നു.വലിയ വാഷിങ്മെഷീനോളം പോന്നതായിരിക്കും തങ്ങളുടെ ചാന്ദ്രവാഹനമെന്ന്…

Read More

ബാറില്‍ തീപിടുത്തം; 13 മരണം; ദുരന്തങ്ങൾ ഒന്നൊഴിയാതെ ഫ്രാൻസ്

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ റൗനിലുള്ള ബാറില്‍ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു. റൗനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടിത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴാണ് തീപിടിച്ചത്. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. മരണനിരക്ക് ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.

Read More

പിഞ്ചുകുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്‌ത യുവാവിനെ ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ വയർലെസ്സ് കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തി.തലപൊട്ടിയ യുവാവുംകുഞ്ഞും നടുറോഡിൽ.ആളുകൂടിയപ്പോൾ പോലീസുകാരനെ സുരക്ഷിതമാക്കി മറ്റു പോലീസുകാർ.സംഭവം സേനക്ക് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം:ഇന്നലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ മാതാവിനുള്ള പണവുമായി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിന്റെ തല പോലീസുകാരന്‍ വയര്‍ലസ് സെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചത്. അഞ്ചുകല്ലുംമൂട് തിരുമുല്ലവാരം ഹെര്‍ക്കുലീസ് വീട്ടില്‍ സന്തോഷി(34)നാണു ഗുരുതരപരുക്കേറ്റത്. തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആശ്രാമത്തെ ഹോമിയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ മാതാവ് കൈയിലുള്ള പണം തികയാത്തതിനേത്തുടര്‍ന്നു സന്തോഷിനെ വിളിക്കുകയായിരുന്നു. അധ്യാപികയായ ഭാര്യ ജോലിക്കു പോയതിനാല്‍ രണ്ടു വയസുള്ള കുട്ടിയേയും കൂട്ടി ബൈക്കിലാണു സന്തോഷ് ആശുപത്രിയിലേക്കു തിരിച്ചത്. ആശ്രാമത്തെ ലിങ്ക് റോഡില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍നിന്നു പ്രത്യക്ഷപ്പെട്ട…

Read More
Click Here to Follow Us