ബെർലിൻ: ജർമ്മനിയിലെ ബവേറിയൻ പട്ടണമായ റുഹ്മാൻസ്ഫെൽഡനിൽ 100 വയസ്സിലധികം പ്രായമുള്ള വയോധികയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക തട്ടിയെടുക്കുന്നതിനായി 82 വയസ്സുകാരിയായ മകൾ വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1922-ൽ ജനിച്ച സോഫി എന്ന വയോധികയ്ക്ക് ജന്മദിനാശംസകൾ നേരാൻ കഴിഞ്ഞ എട്ടു വർഷമായി പട്ടണത്തിലെ മേയർ വെർണർ ട്രോയിബർ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഓരോ തവണ വീട്ടിലെത്തുമ്പോഴും മകൾ ക്രിസ്റ്റ പല കാരണങ്ങൾ പറഞ്ഞ് മേയറെ തിരിച്ചയച്ചു.…
Read MoreCategory: WORLD
താരങ്ങളുടെ ആവേശം കണ്ട് ഞെട്ടി സംഘാടകർ; 3 ദിവസം കൊണ്ട് തീര്‍ന്നത് 10,000 കോണ്ടം പാക്കറ്റുകൾ ; കോണ്ടം കിട്ടാനില്ല; വൻ പ്രതിസന്ധി
കൊര്‍ടീന (ഇറ്റലി) ∙ ശൈത്യകാല ഒളിംപിക്സിനുള്ള അത്‌ലീറ്റുകള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ഗർഭനിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്ന് പരാതി. 2900 അത്ലീറ്റുകള്‍ക്കായി 10,000 ഗർഭനിരോധന ഉറകൾ സംഘാടകര്‍ എത്തിച്ചിരുന്നെങ്കിലും മൂന്നാം ദിവസം തന്നെ തീര്‍ന്നുപോയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായാണ് പ്രതിസന്ധിയുണ്ടായതെന്നും ഉടന്‍ പരിഹരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തിക്കാനാകുമെന്നതില്‍ സംഘാടകര്‍ക്കും നിശ്ചയമില്ല. ആയിരക്കണക്കിന് അത്‌ലീറ്റുകൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകര്‍ ഇത്രയധികം കോണ്ടം കരുതിയത്. എന്നാല്‍ അത് വളരെ പെട്ടെന്ന് തീര്‍ന്നത് ആശങ്കയുണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പാരിസ്…
Read More‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൻ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു
‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലെത്താൽ ശ്രമിച്ച ഇന്ത്യക്കാരായ യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ കുടുംബത്തിന് ലൈവ് സ്ട്രീം ചെയ്തു. ഗുജറാത്തിൽ നിന്നുള്ള ധ്രുവ് പട്ടേൽ (22), ദീപിക പട്ടേൽ (32) എന്നീവരെയാണ് അസർബൈജാനിൽ വെച്ച് തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജന്റുമായി ബന്ധപ്പെട്ടാണ് “ഡോങ്കി റൂട്ട്” (donkey route) എന്നറിയപ്പെടുന്ന നിയമവിരുദ്ധ പാതയിലൂടെ ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് അസർബൈജാനിൽ വെച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോവുകയും, ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും, അവയവക്കടത്ത് നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആനന്ദ്…
Read Moreപാർക്കിൽ ഒറ്റയ്ക്ക് നടക്കാനിറങ്ങിയപ്പോൾ കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷനൽ പാർക്കിനു സമീപം കാണാതായ ബ്രിട്ടിഷ് ടൂറിസ്റ്റിനെ മന്ത്രവാദത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാവാമെന്ന് അന്വേഷണ സംഘം. 2025 സെപ്റ്റംബർ 27നാണ് ദക്ഷിണാഫ്രിക്കയിലെത്തിയ 71 വയസ്സുള്ള ലോർണ മക്‌സോർലിയെ കാണാതായത്. പങ്കാളി ലിയോൺ പ്രോബർട്ടിനൊപ്പമാണ് ലോർണ മക്‌സോർലി എത്തിയത്. സംഭവദിവസം പങ്കാളിയെ കൂട്ടാതെ ലോർണ ഒറ്റയ്ക്ക് നടക്കാനിറങ്ങി. ഇതിനുശേഷമാണ് ഇവർ അപ്രത്യക്ഷയായത് പൊലീസും സ്വകാര്യ ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശത്തെ ഒരു കർഷകനോടു ലോർണ മക്‌സോർലി വഴി ചോദിച്ചതായി കണ്ടെത്തി. തുടർന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ലോർണ ഉപയോഗിച്ചിരുന്ന പ്രദേശത്തിന്റെ…
Read Moreസ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും; വിശദാംശങ്ങൾ
ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരും. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നു. ഈ കരാർ ആഗോള…
Read Moreതെരുവുകളിലെ ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകൾ വൃത്തിയാക്കുന്നതിന് 35 ലക്ഷം രൂപയുടെ ക്യാംപെയ്ന്‍ ആരംഭിച്ചു
ദക്ഷിണേഷ്യയിലെ മിക്ക രാജ്യങ്ങളിലെയും തെരുവുകളിലെ പതിവ് കാഴ്ചകളിലൊന്നാണ് മുറുക്കിത്തുപ്പിയ ചുവന്ന കറകൾ. എന്നാൽ യൂറോപ്യൻ രാജ്യമായ ലണ്ടനിലും ഇപ്പോൾ ഇതേ പ്രശ്‌നം നേരിടുകയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകൾ നിരവധി തെരുവുകളിൽ പ്രത്യക്ഷപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് വൃത്തിയാക്കാൻ നഗര കൗൺസിലുകൾക്ക് 35 ലക്ഷത്തിലധികം രൂപ വകയിരുത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിലെ തെരുവുകളിൽ ആളുകൾ മുറുക്കിത്തുപ്പി ചുവന്ന കറകൾ അവശേഷിപ്പിച്ചതിനെ തുടർന്ന് വടക്കുപടിഞ്ഞാറൻ ലണ്ടന്റെ ഭാഗമായ ബ്രെന്റ് കൗൺസിൽ ഒരു വലിയ ശുചീകരണ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ അതേ പ്രശ്‌നം…
Read More‘ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നു’; വൈറ്റ് ഹൗസ്
ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിന് അമേരിക്ക സൈനികാക്രമണം അടക്കം പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുൻഗണനയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡെന്മാർക്കിന്റെ അർധ സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്ന് ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ഡെന്മാർക്കിനെയും ഗ്രീൻലൻഡിനെയും പറ്റിയുള്ള കാര്യങ്ങൾ ആ രാജ്യങ്ങൾ മാത്രം തീരുമാനിക്കേണ്ടതാണെന്ന് ഡെന്മാർക്ക്, ഫിൻലണ്ട്, നോർവെ, സ്വീഡൻ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. നാറ്റോ രാജ്യങ്ങളുമായും അമേരിക്കയുമായും ചർച്ചയ്ക്ക് തയാറാണെന്നും പ്രസ്താവനയിൽ. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നായിരുന്നു ട്രംപ്…
Read Moreകാട്ടുതീ; 30ലധികം വീടുകൾ കത്തിനശിച്ചു
കാട്ടുതീയിൽ ഓസ്ട്രേലിയിയലെ തീരദേശപട്ടണങ്ങളിലെ വീടുകൾ കത്തിനശിച്ചു. ടാസ്മാനിയയിലാണ് 30ലധികം വീടുകൾ കാട്ടുതീയിൽ കത്തിനശിച്ചത്. സംസ്ഥാന തലസ്ഥാനമായ ഹൊബാർട്ടിൽ നിന്നും 105കി മി വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തീരപ്രദേശ പട്ടണമായ ഡോൾഫിൻ സാൻഡ്സിൽ ഞായറാഴ്ച്ച രാത്രിയുണ്ടായ തീപിടിതത്തിൽ 19 വീടുകൾ നശിക്കുകയും, 14 വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. മാറ്റിപാർപ്പിച്ച പ്രദേശവാസികൾ തിരികെയെത്തുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ഗ്യാരേജുകൾ, ഔട്ട്ബ്രിജുകൾ, മറ്റ് വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 120ലധികം ആസ്തികൾക്ക് കേടുപാട് സംഭവിച്ചതായി ടാസ്മാനിയ ഫയർ ആൻഡ് റെസ്ക്യു സർവീസ് കമ്മീഷണർ ജർമി സ്മിത്ത്…
Read Moreശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്
ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Read Moreഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം
ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണ് ഇത്. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ.എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ…
Read More