ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണവാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യുദ്ധത്തെക്കുറിച്ച് നെതന്യാഹു പങ്കുവെച്ച ഒരു വീഡിയോയാണ് സംശയങ്ങൾക്ക് കാരണമായത്. വീഡിയോയിൽ അദ്ദേഹത്തിന്റെ വലതുകൈയ്യിൽ ആറ് വിരലുകൾ ഉള്ളതായി ചിലർ ചൂണ്ടിക്കാട്ടി, ഇത് വീഡിയോ AI നിർമ്മിതമാണെന്ന വാദത്തിന് കരുത്തേകി. വീഡിയോയുടെ 0:35 സമയത്ത് കൈകൾ ഉയർത്തുമ്പോൾ ചെറുവിരലിനോട് ചേർന്ന് അധിക മാംസം…
Read MoreCategory: WORLD
98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ ആണ് അവാര്‍ഡ് പട്ടികയില്‍ മുന്നില്‍. ‘സിന്നേഴ്‌സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’നാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന…
Read Moreസമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയുമായും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ കർശനമായ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് സമാധാന ചർച്ചകൾക്ക് ആധാരമായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) ഈ ഉപാധികൾ വ്യക്തമാക്കിയത്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. ഇറാന്റെ 3 പ്രധാന നിബന്ധനകൾ: നിയമപരമായ അവകാശങ്ങൾ: ഇറാന്റെ പരമാധികാരവും അന്താരാഷ്ട്രതലത്തിലുള്ള നിയമപരമായ അവകാശങ്ങളും പൂർണ്ണമായും അംഗീകരിക്കുക. നഷ്ടപരിഹാരം: ഇതുവരെയുണ്ടായ യുദ്ധക്കെടുതികൾക്കും നാശനഷ്ടങ്ങൾക്കും കൃത്യമായ നഷ്ടപരിഹാരം നൽകുക. സുരക്ഷാ…
Read Moreഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
പ്യോങ്‌യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും മകൾ കിം ജു ഏയും ആയുധ നിർമാണ ഫാക്ടറി സന്ദർശിച്ചു. പുതുതായി നിർമിച്ച പിസ്റ്റളുകൾ ഇരുവരും പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ടു. സൈനിക പരിപാടികളിൽ കിമ്മിന്റെ നിഴലായി മകൾ മാറുന്നത് കിം ജു ഏ തന്നെയാകും അടുത്ത പിൻഗാമിയെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ കരുത്തുപകരുകയാണ്. ഫാക്ടറിയിലെ ഷൂട്ടിങ് റേഞ്ചിൽ വെച്ച് പുതിയ പിസ്റ്റളുകൾ ഉപയോഗിച്ച് ഇരുവരും വെടിയുതിർത്തു. തോക്കുകളുടെ പ്രവർത്തനക്ഷമതയിൽ കിം സംതൃപ്തി രേഖപ്പെടുത്തി. സൈന്യത്തിനും സുരക്ഷാസേനയ്ക്കും ആധുനിക ആയുധങ്ങൾ നൽകുന്നതിൽ ഈ…
Read Moreപശ്ചിമേഷ്യ അശാന്തം; ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്
ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്…
Read Moreആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു: മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; ഇറാനിൽ ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം;
ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട് ഇറാന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ്…
Read Moreയുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം: ഇറാന്റെ പരമോന്നത കൊല്ലപ്പെട്ടതായി സ്ഥിരീകരണം; പശ്ചിമേഷ്യ യുദ്ധമുനമ്പിൽ
വാഷിങ്ടൺ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഖമേനി കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ആക്രമണം ശനിയാഴ്ച പുലർച്ചെ; തകർന്നത് ഖമേനിയുടെ വസതി ശനിയാഴ്ച പുലർച്ചെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിർണ്ണായകമായ ആക്രമണം നടന്നത്. ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉൾപ്പെടുന്ന സമുച്ചയത്തിന് നേരെ മുപ്പതോളം ബോംബുകളാണ് പ്രയോഗിച്ചത്.…
Read Moreഇന്ത്യ vs കാനഡ: കോർപ്പറേറ്റ് ജോലി സംസ്കാരത്തിലെ വ്യത്യാസം വിവരിച്ച് യുവതിയുടെ വീഡിയോ വൈറൽ
ടൊറന്റോ/ബെംഗളൂരു: കോർപ്പറേറ്റ് ലോകത്തെ ജോലി സമ്മർദ്ദങ്ങളെക്കുറിച്ച് എപ്പോഴും പരാതികൾ ഉയരാറുണ്ട്. എന്നാൽ ഇന്ത്യയിലെയും കാനഡയിലെയും കോർപ്പറേറ്റ് തൊഴിൽ സംസ്കാരങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് അൻഷിക എന്ന ഇന്ത്യൻ യുവതി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാനഡയിലെ ‘റിലാക്സ്ഡ്’ ഓഫീസ് അന്തരീക്ഷം: ഇന്ത്യയിൽ കോർപ്പറേറ്റ് ജോലി ചെയ്തിരുന്നപ്പോൾ അത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന അൻഷികയ്ക്ക്, കാനഡയിലേക്ക് മാറിയതോടെ തന്റെ അഭിപ്രായം മാറ്റേണ്ടി വന്നു. കാനഡയിലെ തന്റെ ഓഫീസിലെ അനുഭവങ്ങൾ അൻഷിക വിവരിക്കുന്നത് ഇങ്ങനെ: രാവിലെ 9…
Read Moreട്രംപിന് കനത്ത തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കി
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും…
Read Moreഅമ്മയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ;
ബെർലിൻ: ജർമ്മനിയിലെ ബവേറിയൻ പട്ടണമായ റുഹ്മാൻസ്ഫെൽഡനിൽ 100 വയസ്സിലധികം പ്രായമുള്ള വയോധികയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുക തട്ടിയെടുക്കുന്നതിനായി 82 വയസ്സുകാരിയായ മകൾ വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1922-ൽ ജനിച്ച സോഫി എന്ന വയോധികയ്ക്ക് ജന്മദിനാശംസകൾ നേരാൻ കഴിഞ്ഞ എട്ടു വർഷമായി പട്ടണത്തിലെ മേയർ വെർണർ ട്രോയിബർ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഓരോ തവണ വീട്ടിലെത്തുമ്പോഴും മകൾ ക്രിസ്റ്റ പല കാരണങ്ങൾ പറഞ്ഞ് മേയറെ തിരിച്ചയച്ചു.…
Read More