കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ്…
Read MoreCategory: TAMILNADU
തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠം;
ചെന്നൈ: തമിഴ് സാഹിത്യലോകത്തെ ഇതിഹാസ തുല്യനായ കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു ഒരു പരിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980-ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. അൻപത്…
Read Moreപൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൻ…
Read Moreവിജയ്‌യെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി;
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾക്കിടെ പുതിയ ആവശ്യങ്ങളുമായി ഭാര്യ സംഗീത ചെങ്കൽപ്പട്ട് കോടതിയെ സമീപിച്ചു. ചെന്നൈ നീലാങ്കരയിലുള്ള വസതിയിൽ തനിക്ക് താമസിക്കാൻ അനുമതി നൽകണമെന്നും വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അവിടെ തുടരാൻ അനുവദിക്കണമെന്നുമാണ് സംഗീത ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിലെ പ്രധാന ആരോപണങ്ങൾ: നീലാങ്കരയിലെ വീട്ടിൽ പ്രവേശിക്കാൻ വിജയ് തന്നെ അനുവദിക്കുന്നില്ലെന്നും ഈ ആവശ്യം ഉന്നയിച്ചപ്പോൾ താരത്തിന്റെ അഭിഭാഷകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും സംഗീത ആരോപിച്ചു. വിജയ് താമസിക്കുന്ന വീട്ടിൽ തനിക്കും തുല്യമായ ഓഹരിയുണ്ട്. 26 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനത്തിന് മുതിരുമ്പോൾ…
Read Moreതമിഴ്‌നാട്ടിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വിജയ്‌യുടെ വമ്പൻ പ്രഖ്യാപനങ്ങൾ; പ്രതിമാസം 2500 രൂപയും നവവധുക്കൾക്ക് സ്വർണ്ണവും വാഗ്ദാനം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. പാർട്ടി അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന വിപുലമായ ക്ഷേമപദ്ധതികളാണ് വനിതാ ദിനാഘോഷ പരിപാടിക്കിടെ വിജയ് പ്രഖ്യാപിച്ചത്. നിലവിലെ പ്രമുഖ പാർട്ടികളായ ഡിഎംകെയും അണ്ണാഡിഎംകെയും നൽകുന്ന വാഗ്ദാനങ്ങളെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയിരിക്കുന്നത്. പ്രധാന വാഗ്ദാനങ്ങൾ: സാമ്പത്തിക സഹായം: 60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകും. (സർക്കാർ ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കും). വിവാഹ സമ്മാനം: നവവധുക്കൾക്ക് സ്വർണ്ണവും സിൽക്ക് സാരിയും സൗജന്യമായി നൽകും.…
Read Moreഎന്നെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു ; വിവാഹമോചന വിവാദങ്ങൾക്കിടെ ആദ്യ പൊതുവേദിയിൽ ആഞ്ഞടിച്ച് വിജയ്
തഞ്ചാവൂർ: വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കും വിവാഹമോചന വാർത്തകൾക്കും ശേഷം ആദ്യമായി പൊതുവേദിയിലെത്തി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെ, തന്നെ രാഷ്ട്രീയമായി തകർക്കാൻ എതിരാളികൾ ഗൂഢാലോചന നടത്തുകയാണെന്ന് വിജയ് ആരോപിച്ചു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ജനങ്ങളെ വഞ്ചിക്കാൻ രഹസ്യ ധാരണയിലാണെന്ന് വിജയ് പറഞ്ഞു. പരസ്പരം പോരടിക്കുന്നതായി അഭിനയിക്കുമ്പോഴും അധികാരം പങ്കിട്ടെടുക്കാൻ ഇവർ ഡീലുകൾ ഉറപ്പിക്കുന്നു. “നമുക്കിടയിൽ മറ്റാരും വരരുത്, അധികാരം നമുക്കിടയിൽ മാറിമാറി കൈവശം വെക്കാം എന്ന് കരുതിയിരുന്നവർക്ക് ഇപ്പോൾ ഭയമായിരിക്കുന്നു.…
Read Moreവിജയിയുടെ റാലിയിൽ വീണ്ടും അപകടം; വിദ്യാർഥിക്ക് ഗുരുതര പരിക്ക്;
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ…
Read Moreജയലളിതയുടെ വിശ്വസ്തൻ! ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍
ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സാന്നിധ്യത്തിലയിരുന്നു പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടി പ്രവേശനം. മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ മരണശേഷം പാര്‍ട്ടിക്കുള്ളിലുണ്ടായ അഭ്യന്തരകലഹങ്ങളെ തുടര്‍ന്ന് 2022ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Read More27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടൻ വിജയ് വിവാഹമോചിതനാകുന്നു; ഭാര്യ കോടതിയെ സമീപിച്ചു; കാരണം അറിയാൻ വായിക്കാം
ചെന്നൈ: തമിഴ് സൂപ്പർതാരവും ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) അധ്യക്ഷനുമായ വിജയിനെതിരെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിലെ ചെംഗൽപട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്ത്. വിജയിന് മറ്റൊരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിജയിന് ഒരു പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇത് താൻ 2021-ൽ തിരിച്ചറിഞ്ഞതായും സംഗീത ഹർജിയിൽ പറയുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് തുടരുകയാണെന്നും, അതിനാലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.…
Read Moreതൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ‘ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.
Read More