ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല്‍ ‘രവി’ അല്ലെങ്കില്‍ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില്‍ അറിയപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ… “ഈ ദിവസം മുതല്‍ ഞാൻ രവി/രവി മോഹൻ എന്ന പേരില്‍ അറിയപ്പെടും. എന്റെ വ്യക്തിപരവും…
Read MoreCategory: CHENNAI NEWS
പൊങ്കൽ; ചെന്നൈയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ
ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ജനുവരി 13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06037) അടുത്ത ദിവസം രാവിലെ 8:50-ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. പെരമ്പൂരില്‍ 3:45, തിരുവള്ളൂരില്‍ 4:13, ആർക്കോണത്ത് 4:38, കാട്പാടി ജംഗ്ഷനില്‍ 5:43, ജോളാർപേട്ട ജംഗ്ഷനില്‍ 6:58, സേലം ജംഗ്ഷനില്‍ 8:37, ഈറോഡ് ജംഗ്ഷനില്‍ 9:40, തിരുപ്പൂരില്‍ 10:33, കോയമ്പത്തൂർ ജംഗ്ഷനില്‍ 11:27 എന്നീ…
Read Moreകർണാടകയിലെ നക്സൽ കീഴടങ്ങൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി; കെ അണ്ണാമലൈ
ചെന്നൈ: കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സല്‍ കീഴടങ്ങല്‍ നടപടികളില്‍ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. നക്സല്‍ കീഴടങ്ങല്‍ നടപടിയില്‍ സത്യസന്ധതയില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. കീഴടങ്ങല്‍ പ്രക്രിയയില്‍ ശരിയായ ചർച്ചകളൊന്നും നടന്നിട്ടില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര രാഷ്‌ട്രീയം കോണ്‍ഗ്രസ് ഉപയോഗിച്ചോ അതോ ആരെങ്കിലും സർക്കാരിനെ സ്വാധീനിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങല്‍ പ്രക്രിയ നടത്തിയതെന്നും ആരാണ് കീഴടങ്ങാൻ ചർച്ച നടത്തിയതെന്ന് വ്യക്തമല്ലെന്നും അണ്ണാമലൈ ആരോപിച്ചു. “മുമ്പ് , ഞാൻ ചിക്കമംഗളൂരു എസ്പിയായിരിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.…
Read Moreകോഴിക്കോട് നിന്നും ചെന്നൈയിലേക്കുളള യാത്രക്കിടെ ബസ് കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
ചെന്നൈ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസിന് തീപിടിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന എ1 ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. വന്‍ദുരന്തമാണ് ഒഴിവായത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. പെട്ടെന്ന് തന്നെ തീയണയ്ക്കാന്‍ സാധിച്ചു. തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷന് സമീപം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. 23 യാത്രക്കാരും നാല് ജീവനക്കാരുമാണ്…
Read Moreഎച്ച്എംപിവി വ്യാപനം; ചെന്നൈയിലും കൊൽക്കത്തയിലും രോഗം സ്ഥിരീകരിച്ചു
ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തയില്‍ ഒരു കുട്ടിക്കും എച്ച്‌എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി. പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്‌എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരാബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്തെ എച്ച്‌എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു…
Read Moreനടി ഖുശ്ബു അറസ്റ്റിൽ
ചെന്നൈ: അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗത്തില്‍ പ്രതിഷേധിച്ച ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. പോലീസിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധമെന്ന് ചൂണ്ടികാട്ടിയാണ് അറസ്റ്റ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളെ പോലീസ് വീട്ടു തടങ്കലിലാക്കി ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 23ന് രാത്രി എട്ട് മണിയോടെയാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി…
Read Moreകാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ദിണ്ടിഗലിലുണ്ടായ കാർ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം.
Read Moreമോക്ഷം പ്രാപിക്കാൻ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ച നിലയിൽ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഉള്‍പ്പടെ നാലു പേർ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ മോക്ഷം പ്രാപിക്കാൻ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസർ (40), സുഹൃത്ത് രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഇവരുടെ ഫോണില്‍ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍…
Read Moreമിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്നാട് തേനി പെരിയകുളത്താണ് അപകടമുണ്ടായത്. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചതില്‍ ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കാറിലെ രേഖകള്‍ പോലീസ് പരിശോധിക്കും. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. KL 39 C 2552 എന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിലേക്ക് മറിഞ്ഞു.…
Read Moreഭാര്യയെ വെട്ടി കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി തള്ളാൻ കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് പിടിയിലായത്. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിട്ടപ്പോള്‍ മാരിമുത്തു സത്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ബാഗുകളിലാക്കി. മൃതദേഹം പുറത്തു തള്ളാനായി ബാഗുകളെടുത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മണം പിടിച്ചെത്തിയ തെരുവുനായകള്‍ മാരിമുത്തുവിനെ വളഞ്ഞു.…
Read More