ചെന്നൈ: ചെന്നൈയില്‍ ആഡംബരക്കാറിനുള്ളില്‍ നിന്നും പത്തുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വല്‍സരവാക്കം പോലീസാണ് തിങ്കളാഴ്ച റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട കാറിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. കുറച്ചു ദിവസങ്ങളായി കാര്‍ രാജഗോപാലന്‍ സ്ട്രീറ്റില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
Read MoreCategory: CHENNAI NEWS
കനത്ത മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ഉരുൾപൊട്ടൽ
ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഏഴുപേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി 30 അംഗ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് തിരുവണ്ണാമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. 35 ടണ്‍ ഭാരമുള്ള ഒരു കൂറ്റൻപാറ 20 അടിയോളം താഴ്ചയില്‍ വീടുകള്‍ക്ക് മുകളിലേക്ക് വീണു. രണ്ടുവീടുകള്‍ പൂർണമായും മണ്ണിനടിയിലായി. ഈ വീട്ടിലുള്ളവരെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. അർധ രാത്രിയോടെയാണ് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തിയത്. മണ്ണിനടിയില്‍ ആളുകള്‍ ഉണ്ടോയെന്നറിയാൻ സ്നിഫർ ഡോഗിനെ സ്ഥലത്തെത്തിക്കും. കൂടാതെ രക്ഷാപ്രവർത്തനത്തിനുള്ള ഹൈഡ്രോളിക് എയർ ലിഫ്റ്റിംഗ് ബാഗ്…
Read Moreനാമക്കലിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 മരണം
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. മേട്ടലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. രവി, അലമേലു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ 17 ബസ് യാത്രക്കാരെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാസിപുരത്തേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നാമഗിരിപേട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഭാര്യയെ ശല്യം ചെയ്ത അഭിഭാഷകനെ കോടതിയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു
ചെന്നൈ: ഭാര്യയെ ശല്യപ്പെടുത്തിയ അഭിഭാഷകനെ പട്ടാപ്പകല്‍ കോടതിക്ക് മുന്നില്‍ വച്ച് വെട്ടിപരിക്കേല്‍പ്പിച്ച് യുവാവ്. തമിഴ്നാട് ഹൊസൂരിലാണ് സംഭവം നടന്നത്. അഭിഭാഷകൻ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ പക തീർത്ത് യുവാവ്. ഹോസൂർ കോടതിയില്‍ ക്ലാർക്ക് ആയ 32 കാരൻ ആനന്ദ് കുമാറാണ് യുവ അഭിഭാഷകൻ കണ്ണനെ പിന്തുടർന്ന് വെട്ടിയത്. ഇതേ കോടതിയില്‍ ജൂനിയർ അഭിഭാഷകയായി പ്രാക്റ്റീസ് ചെയുകയാണ് ആനന്ദിന്റെ ഭാര്യ. കണ്ണൻ ഇവർക്ക് ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നത് ആനന്ദ് ചോദ്യം ചെയ്തത്തിന്റെ പേരില്‍ ജൂണില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഹോസൂരിലെ വനിത പൊലീസ്…
Read Moreചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തില്‍ കയറിയ 37 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാലാലംപൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്‌ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
Read Moreനടി കസ്തൂരി അറസ്റ്റിൽ
ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തെ തുടർന്ന് നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിർമാതാവിൻ്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
Read Moreഎലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ : എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (ആറ്), സായ് സുധൻ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എ.സി. ഓണാക്കുകയും ചെയ്തു. രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കള്‍…
Read Moreക്ലാസിൽ സംസാരിച്ച വിദ്യാർത്ഥിയുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു
ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ മാതാപിതാക്കള്‍ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി നല്‍കി. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിർത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു…
Read Moreപ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ
ചെന്നൈ: സ്കൂളില്‍വെച്ച് വയറുവേദന അനുഭവപ്പെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനി പ്രസവിച്ചു. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടില്‍ നാമക്കല്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞദിവസം പതിവുപോലെ ക്ലാസിലെത്തിയ കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്. വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് പെണ്‍കുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത്…
Read Moreനടൻ ദില്ലി ഗണേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം. 400-ലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1944-ല്‍ നെല്ലായിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 1976-ല്‍ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1979-ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
Read More