മാലിന്യ സംസ്‌കരണത്തിന് കൂടുതൽ ഫണ്ട്‌; ആശ്ചര്യപ്പെട്ട് വിദഗ്ധർ 

WASTE DISPOSAL BBMP

ബെംഗളൂരു: ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ 1,619 കോടി രൂപയായി വർദ്ധിപ്പിച്ചു. നഗരത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുപകരം അധികൃതർ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ തള്ളുകയാണെങ്കിൽ ഈ നീക്കത്തിന് നികുതിദായകരുടെ ഇത്രയും പണം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് വിദഗ്ധർ ചോദ്യം ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്ത ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) 2022-23 ലെ ബജറ്റ് മാർച്ച് 31 ന് അർദ്ധരാത്രിയോടെ വെബ്‌സൈറ്റിൽ നിശബ്ദമായി അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. മെയ് 7 ന് നഗരവികസന വകുപ്പ് (യുഡിഡി) പ്രസിദ്ധീകരിച്ച ബിബിഎംപി ബജറ്റിൽ 377 കോടി രൂപയാണ് വർദ്ധിപ്പിച്ചത്. അതിൽ 150 കോടി രൂപ ഖരമാലിന്യ സംസ്കരണത്തിന് വിനിയോഗിക്കുന്നത്. യഥാർത്ഥ ബജറ്റിൽ 1,459 കോടി രൂപയായിരുന്നു എസ്‌ഡബ്ല്യുഎം വിഹിതം. തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അംഗീകാരത്തോടെയാണ് ബജറ്റ് പുനഃപരിശോധന നടന്നത്.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

377 കോടി രൂപയുടെ വർധന ബിബിഎംപിയുടെ വരുമാനത്തിൽ അധിക ബാധ്യതയാണ് വരുത്താൻ പോകുന്നത്. ബിബിഎംപി എങ്ങനെയാണ് അധിക ഫണ്ട് ഉണ്ടാക്കുന്നതെന്ന് യുഡിഡി വിശദീകരിച്ചിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളുടെ പ്രവർത്തനത്തിനും പരിപാലനത്തിനും (20 കോടിയിൽ നിന്ന് 95 കോടി രൂപ) വർധിപ്പിച്ചിട്ടുണ്ട്, മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികൾക്കും (90 കോടി രൂപ, ബിബിഎംപി നിർദ്ദേശിച്ച 15 കോടി രൂപയിൽ നിന്ന്) കുടിവെള്ളത്തിനും അധിക ഫണ്ട് വിനിയോഗിക്കും. ജല സൗകര്യത്തിന് (65 കോടി രൂപ) കൂടാതെ സംസ്ഥാന സർക്കാരിന്റെ സംഭാവനയ്‌ക്കൊപ്പം 200 കോടി രൂപ കൂടി നീക്കിവച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts