വൈദ്യുതാഘാതമേറ്റ് മരണം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഏപ്രിൽ 25 ന് സഞ്ജയ്നഗറിലെ കുട്ടികളുടെ പാർക്കിന് മുന്നിൽ 22 കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം ഇന്റർനെറ്റ് സേവന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ കേസ് അന്വേഷിക്കുന്ന പോലീസ് അറസ്റ്റ് ചെയ്തു. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സ്ഥാപനത്തിലെ ജീവനക്കാരായ നവീൻ, ഗോവിന്ദ, ഏരിയ മാനേജർ കമലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗെദ്ദലഹള്ളി സ്വദേശിയായ കിഷോർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരത്തിൽ തൂങ്ങിക്കിടക്കുന്ന കമ്പിയുമായി സമ്പർക്കം പുലർത്തുകയായിരുന്നു. ബെസ്‌കോം അധികൃതരുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയും പോലീസ് കണ്ടെത്തിയിട്ടില്ല.

  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരത്തിൽ നിന്ന് മുറിഞ്ഞ് ചാഞ്ഞ കേബിൾ വയറിലെ റിവേഴ്സ് കറന്റ് പ്രവാഹമാണ് വൈദ്യുതാഘാതത്തിന് ഇടയാക്കിയത് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
[masterslider id="10"]

Related posts