കരാറുകാരന്റെ മരണം: അന്വേഷണത്തിൽ സർക്കാർ ഇടപെട്ടെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ബെംഗളൂരു : സിവിൽ കോൺട്രാക്ടർ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷകനും പ്രോസിക്യൂട്ടറും ജഡ്ജിയും ആകാൻ പ്രതിപക്ഷ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണത്തിൽ തന്റെ സർക്കാർ ഇടപെട്ടെന്ന ആരോപണം ശനിയാഴ്ച തള്ളി.

വിഷയത്തിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ കോലാഹലത്തെ തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത മുതിർന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഗ്രാമവികസന, പഞ്ചായത്ത് രാജ് (ആർഡിപിആർ) മന്ത്രിസ്ഥാനം വെള്ളിയാഴ്ച രാത്രി രാജി വെച്ചു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

“സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നു, പോസ്റ്റ്‌മോർട്ടം നടത്തി, എഫ്‌എസ്‌എൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) റിപ്പോർട്ട് വരും. അതിന്റെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രീയമായി അറിയാനാകുമെന്നും ഈശ്വരപ്പക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടെന്ന കോൺഗ്രസിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts