ബേസ്മെൻറ് മണ്ണ് ഇടിഞ്ഞു; എൻഎൽബിസിയുടെ ഒരു ഭാഗം തെന്നി മാറി.

ബെംഗളൂരു: നാരായൺപൂർ ലെഫ്റ്റ് ബ്രാഞ്ച് കനാലിന്റെ (NLBC) ഒരു ഭാഗത്തുനിന്നാണ്, ഹുൻസഗി, ഷൊരാപൂർ, ഷഹാപൂർ, ജെവർഗി, സിന്ദ്ഗി, ഇൻഡി തുടങ്ങിയ താലൂക്കുകളിലായി ഏകദേശം 4.5 ലക്ഷം ഹെക്ടർ കൃഷിഭൂമിയിലേക്കുള്ള ജലസേചനം നടത്തുന്നുത്. ചൊവ്വാഴ്ച യാദ്ഗിർ ജില്ലയിലെ ഹുൻസഗി താലൂക്കിലെ അഗ്നി ഗ്രാമത്തിന് സമീപം 61 കിലോമീറ്ററിനും 62 കിലോമീറ്ററിനും ഇടയിലുള്ള അടിത്തറയിലെ ദുർബലമായ തടമണ്ണ് ഇടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്തെ ഒരുഭാഗം വഴുതിമാറി. സംഭവത്തെത്തുടർന്ന് ജലസേചന കൺസൾട്ടേഷൻ കമ്മിറ്റിയുടെ (ഐസിസി) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഇതിനകം തന്നെ ജലപ്രവാഹം നിർത്തിവച്ചിരിക്കുകയാണ്.

നെല്ല്, പരുത്തി, ചുവന്ന മുളക്, കരിമ്പ് എന്നിവ വിളവെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്തതിനാൽ ജലസേചന മേഖലകളിലെ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാരായണപൂർ ഡാമിൽ നിന്ന് എൻഎൽബിസി വഴി പാടങ്ങളിലേക്ക് വെള്ളം വിടുന്നത് സംബന്ധിച്ച് ഐസിസി ഉടൻ യോഗം ചേരും. നല്ല വിളവ് ഉറപ്പാക്കാനുള്ള സുപ്രധാന കാലഘട്ടമായതിനാൽ വിളകൾക്ക് ജലം വളരെ ആവശ്യമുള്ള സമയമാണിത്.

ചൊവ്വാഴ്ച കനാലിന്റെ 80 മീറ്റർ ആർ.സി.സി ലൈനിംഗ് ഭിത്തിയിൽ തടമണ്ണ് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് കനാലിന്റെ അരികിനും സർവീസ് റോഡിനും ഇടയിൽ വലിയ വിടവാണ് രൂപപെട്ടിട്ടുള്ളത്. 2012ൽ കനാലിന്റെ ഇതേഭാഗം തകർന്നപ്പോൾ എക്‌സ്‌റ്റൻഷൻ, റിനവേഷൻ ആൻഡ് മോഡേണൈസേഷൻ (ഇആർഎം) പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾ ഏറ്റെടുത്തിയിരുന്നു.

അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരത്തിന് തീരുമാനമെടുക്കാൻ കഴിയുന്ന സാങ്കേതിക വിദഗ്ധർക്ക് ഞങ്ങൾ വിശദമായ റിപ്പോർട്ടുകൾ അയയ്ക്കുന്നുണ്ടെന്നും, അണക്കെട്ടിൽ നിന്ന് കനാലിലേക്ക് വെള്ളം തുറന്നുവിടാൻ ഐസിസി അനുമതി നൽകിയാൽ കനാലിൽ വെള്ളം ഒഴുകാൻ അനുവദിക്കുന്നതിനുള്ള താൽക്കാലിക സംരംഭമെന്ന നിലയിൽ മണൽവഴുതിമാറിയ പ്രദേശത്ത് മണൽ നിറച്ച ചാക്കുകൾ ഇടുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് എഞ്ചിനീയർ അശോക് വാസനാട് പറഞ്ഞു. എന്നാൽ ഈ ഭാഗത്ത് മണൽ നിറച്ച ചാക്കുകൾ ഇടുന്നത് താൽക്കാലിക പരിഹാരമല്ലെന്നും റാബി സീസൺ കഴിഞ്ഞാൽ സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരം ശാശ്വത പരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us