കോളേജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവൺമെന്റ് പിയു കോളേജിന് സമീപം മാരകായുധങ്ങളുമായി രണ്ട് പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിൽ ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കാനുള്ള അധികാരികളുടെ തീരുമാനത്തിനെതിരെ കോളേജിലെ ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥികൾ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

അബ്ദുൾ മജീദ് (32), റജബ് (41) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പ്രതികളും കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അഞ്ച് പേർ മാരകായുധങ്ങൾ കൈവശം വച്ചിരുന്നതായും ഇവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും ജില്ലാ പോലീസ് അറിയിച്ചു. കുന്താപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts