കേന്ദ്രം ശുപാർശ ചെയ്യുന്ന രണ്ട് സുപ്രധാന കോവിഡ് മരുന്നുകൾ കർണാടകയിൽ കുറവ്.

ബെംഗളൂരു: വ്യത്യസ്ത അളവിൽ സംഭരിക്കാൻ കേന്ദ്രം കർണാടകയോട് ആവശ്യപ്പെട്ട ആറ് കോവിഡ് മരുന്നുകളിൽ, ഡെക്‌സമെത്തസോൺ, പോസകോണസോൾ എന്നീ രണ്ടു കുത്തിവയ്‌പ്പു മരുന്നുകളും സംസ്ഥാനത്ത് കുറവാണ്. 11 ലക്ഷം എന്ന ഇന്ത്യൻ സർക്കാരിന്റെ ഉത്തരവിനെതിരെ, സംസ്ഥാനത്ത് ഏകദേശം 50,000 ഡെക്‌സാമെതസോൺ സ്റ്റിറോയിഡ് കുത്തിവയ്‌പ്പുകളാണ് ഉണ്ടായത്, അതെസമയം ശുപാർശ ചെയ്യപ്പെടുന്ന 10,000 ശേഖരണത്തിനെതിരെ 1,200 പോസകോണസോൾ ജബുകൾ മാത്രമേ ഉള്ളൂ.

കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്‌എംഎസ്‌സിഎൽ) ഡെക്‌സാമെതസോണിന്റെ ബഫർ സ്റ്റോക്ക് ആവശ്യകത ഒരാഴ്ചയ്ക്കുള്ളിൽ നിറവേറ്റുന്നതിനുവേണ്ടി പർച്ചേസ് ഓർഡർ നൽകിയതായി സംസ്ഥാന ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. വിട്ടുമാറാത്ത ശ്വാസകോശ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കുത്തിവയ്പ്പ് തൽക്കാലം വേഗത്തിൽ നീങ്ങുന്നില്ലെന്നും അതുകൊണ്ടു തന്നെ ഞങ്ങൾ പെട്ടെന്നുള്ള ക്ഷാമം പ്രതീക്ഷിക്കുന്നില്ലന്നും കമ്മീഷണർ പറഞ്ഞു: എന്നാൽ പോസക്കോണസോൾ വിപണിയിൽ കണ്ടെത്താൻ തന്റെ വകുപ്പിന് കഴിയുന്നില്ലെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us