ലിംഗായത്ത് മതരൂപീകരണത്തെ പിന്തുണച്ചത് ആയിരിക്കാം ഗൌരിയുടെ മരണത്തിന് കാരണമെന്ന് മുൻ ഐഐഎസ് ഉദ്യോഗസ്ഥൻ.

ബെംഗളൂരു ∙ ലിംഗായത്ത് പ്രത്യേക മതരൂപീകരണത്തെ പിന്തുണച്ചതാണ് ഗൗരി ലങ്കേഷിന്റെയും എം.എം.കൽബുറഗിയുടെയും വധത്തിനു പിന്നിലെന്ന സംശയം പങ്കുവച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.എം.ജമാദാർ. ഇതേ കാര്യത്തിനു തനിക്കും നിരന്തരം ഭീഷണിയുണ്ടായതായും തുടർന്ന് സർക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. പുരോഗമന സാഹിത്യകാരനും കർണാടക ഓപ്പൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എം.എം.കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറഞ്ഞു.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts