500 കലൈഞ്ജർ കാന്റീനുകൾ തുറക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു.

m.k stalin

ചെന്നൈ: മുൻ മുഖ്യമന്ത്രിയും കൂടാതെ മുൻ ഡിഎംകെ അധ്യക്ഷനുമായിരുന്നു കലൈഞ്ജർ എം കരുണാനിധിയുടെ പേരിൽ തമിഴ്‌നാട് സർക്കാർ 500 കലൈഞ്ജർ ഭക്ഷണശാലകൾ (കലൈഞ്ജർ കാന്റീനുകൾ) തുറക്കുമെന്ന് തമിഴ്‌നാട് ഭക്ഷ്യമന്ത്രി ആർ ശക്കരപാണി വ്യാഴാഴ്ച അറിയിച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയുടെ ‘അമ്മ കാന്റീനുകളുടെ’ മാതൃകയിലുള്ള കലൈഞ്ജർ കാന്റീനുകൾ 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

രാജ്യത്തെ പോഷകാഹാരക്കുറവും പട്ടിണിയും പരിഹരിക്കുന്നതിനുള്ള മാതൃകാ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയിൽ, 650 അമ്മ കാന്റീനുകൾ സ്പോൺസർ ചെയ്യാനും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻ എഐഎഡിഎംകെ സർക്കാർ രൂപീകരിച്ചതാണ് അമ്മ കാന്റീനുകൾ. എല്ലാ ഇടങ്ങളിലും കൂടാതെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ ആശുപത്രികളിലും രോഗികളുടെ പരിചാരകരുടെയും സമീപത്തുള്ളവരുടെയും പ്രയോജനത്തിനായി ഈ കാന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്.

കാന്റീനുകളിൽ നിന്നും ഒരു രൂപയ്ക്ക് ഇഡ്ഡലിയും 5 രൂപയ്ക്ക് പൊങ്കലും ചോറും പകൽ സമയങ്ങളിൽ 3 രൂപയ്ക്ക് തൈര് ചോറും,  3 രൂപയ്ക്ക് ചപ്പാത്തിയും (2) ദാൽ കറിയും ആണ് നൽകിവരുന്നത്. കൂടാതെ പ്രളയകാലത്തും ദുരന്തകാലത്തും അമ്മ കാന്റീനുകൾ സൗജന്യമായി ഭക്ഷണം നൽകിയിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

ജൂൺ 1 നും നവംബർ 18 നും ഇടയിൽ നിർമാണത്തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടുന്ന 2.15 കോടി ആളുകൾക്ക് അമ്മ കാന്റീനിൽ നിന്ന് പ്രയോജനം ലഭിച്ചു. സമാനമായ രീതിയിൽ കലൈഞ്ജർ കാന്റീനുകളും തുറക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
[masterslider id="10"]

Related posts