വെള്ളപ്പൊക്ക സമയത്ത് അരക്കൊപ്പമുള്ള വെള്ളത്തിൽ ഓടി ആബുലൻസിന് വഴികാട്ടിയ കുട്ടിയെ ഓർമ്മയില്ലേ? 12 കാരനെ തേടിയെത്തിയത് ധീരതക്കുള്ള ദേശീയ പുരസ്കാരം.

ബെംഗളൂരു :  പ്രളയത്തിൽ മുങ്ങിയ റോഡിൽ അരക്കൊപ്പം വെള്ളത്തിൽ കൂടെ ഓടി ആംബുലൻസിനു വഴികാണിച്ച റായ്ച്ചൂരിൽ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ പുരസ്കാരം.

കഴിഞ്ഞ ഓഗസ്റ്റ് 11ന് 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ച് വന്ന ആംബുലൻസ് ആണ് റായ്ച്ചൂർ ഹിരയനകുംബെയിലെ പാലത്തിൽ കുടുങ്ങിയത്.

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലൻസിന് വഴി കാണിക്കുന്ന വീഡിയോ വൈറലാവുകയായിരുന്നു.

  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ

ഒട്ടേറേ പേർ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു, തുടർന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി പി മണികണ്ഠനാണ് വെങ്കിടേഷ് ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർൻറെ 2019ലെ ധീരത പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

ജില്ലയിലുള്ള ആരതി കൃഷ്ണനും (9) കർണാടകയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

പശുവിന്റെ ആക്രമണത്തിൽ രണ്ടു വയസ്സുള്ള അനിയനെ രക്ഷിച്ചതാണ് ആരതി കൃഷ്ണനെ പുരസ്കാരത്തിന് അർഹയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us