കൊച്ചി: എറണാകുളം പെറ്റ് ഷോപ്പിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്നാണ് പരാതി.
എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്.
‘മകളും ഭാര്യയുമാണ് പൂച്ചയെ ആശുപത്രിയിൽ കൊണ്ടുപോയത്. സെഡേഷൻ നൽകാതെ പൂച്ചയെ ഗ്രൂമിങ് ചെയ്യാമെന്നാണ് ആശുപത്രയിലുള്ളവർ പറഞ്ഞത്.
പറ്റില്ലെന്ന് പറഞ്ഞിട്ടും പൂച്ചയുടെ കഴുത്തിൽ ചരടിട്ട് വലിച്ചു കാണ്ടുപോകുന്നത് മകൾ കണ്ടു.കുറച്ച് കഴിച്ച് പൂച്ച ചത്തെന്ന് പറഞ്ഞത്.
സെഡേഷൻ ചെയ്യാൻ നോക്കിയ സമയത്ത് അറ്റാക്ക് വന്നെന്നാണഅ ജീവനക്കാർ പറഞ്ഞത്’.- നാദിര്‍ഷാ പറഞ്ഞു. മറ്റാര്‍ക്കും ഇതുപോലെ പറ്റാതിരിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യാദൃശ്ചികമായി സംഭവിച്ച കാര്യമാണിതെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം. പരാതിയില്‍ അന്വേഷണം നടത്തുകയാണെന്നും കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]