ജയിലിൽ വീഡിയോ കോൾ ചെയ്തും കഞ്ചാവ് വലിച്ചും തടവുകാരുടെ ആഡംബര ജീവിതം 

ബെംഗളൂരു: കലബുറഗി സെൻട്രല്‍ ജയിലില്‍ തടവുകാരുടെ ആഡംബര ജീവിതത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പുറത്ത്.

പണം നല്‍കിയാല്‍ പകരമായി തടവുകാർക്ക് സ്മാർട്ട്‌ഫോണുകള്‍, കഞ്ചാവ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ് ജയിലിനെതിരെ ഉയരുന്ന ആരോപണം.

വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിശാല്‍, സാഗർ, സോനു എന്നീ മൂന്ന് തടവുകാരെ ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

തടവുകാർ സ്‌മാർട്ട്‌ഫോണുകള്‍ ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ക്ക് വീഡിയോ കോളുകള്‍ വിളിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ജയില്‍ വളപ്പിനുള്ളില്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വീഡിയോകള്‍ കാണാം.

ജയില്‍ തടവുകാരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജയില്‍ അധികാരികള്‍ക്കുള്ളിലെ അഴിമതിയെക്കുറിച്ചും ഈ വെളിപ്പെടുത്തലുകള്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.

എന്നാല്‍, കലബുറഗി ജയിലില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്നാണ് ജയില്‍ അധികൃതർ പറയുന്നത്.

ചില വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതായി ഞങ്ങള്‍ക്കറിയാം. അതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us