ജാലഹള്ളിയില്‍ ഒരു ഫ്ലാറ്റില്‍ നിന്നും രണ്ടായിരത്തോളം വ്യാജ വോട്ടര്‍ ഐ ഡികള്‍ പിടിച്ചെടുത്തു;”ഇത് തെരഞ്ഞെടുപ്പു അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ശ്രമം”സദാനന്ദ ഗൌഡ.

ബെംഗളൂരു:രണ്ടായിരത്തോളം വ്യജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജലഹള്ളിയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തു,ഇതിനു പിന്നില്‍ അവിടത്തെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മുനി രത്ന നായിഡുവാണെന്നു കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ ആരോപിച്ചു.

മുനി രത്ന നായിഡു ഒരു ഗുണ്ട ആണെന്നും ,60,000 ഓളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നും അതില്‍ ചില ത് മാത്രമാണ് ഇവയെന്നും ഗൌഡ പറഞ്ഞു.

“എങ്ങനെ രണ്ടായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരിടത്ത് വരും,അഞ്ചു ലാപ്ടോപ്പുകള്‍ ,ആയിരത്തോളം ഫോം 6 രശീതികള്‍ എന്നിവ കണ്ടെടുത്തു,ഉടന്‍ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു മാറ്റിവക്കണം”മുന്‍ മുഖ്യമന്ത്രികൂടിയായ ശ്രീ ഗൌഡ പറഞ്ഞു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബ് വിലക്ക് പിൻവലിച്ച നടപടി: വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമികവൽക്കരിക്കാൻ നീക്കമെന്ന് ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ
  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts