നടൻ വിശാലിന് വിലക്ക് 

ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാല്‍.

അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവില്‍), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാല്‍ പ്രവർത്തിച്ചിട്ടുണ്ട്.

ഇക്കാലയളവില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികള്‍ നടത്തിയാതായി വിശാല്‍ മീത് ആരോപണം ഉണ്ട്.

ഇത് സംബന്ധിച്ച്‌ ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ ആ തുക തിരികെ നല്‍കണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

എന്നാല്‍ വിശാല്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.

അതിനാല്‍ വിശാലിനെ വെച്ച്‌ ഇനി ആരും ചിത്രങ്ങള്‍ നിർമ്മിക്കരുത് എന്ന് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ആരെങ്കിലും വിശാലിനൊപ്പം പുതിയ സിനിമകള്‍ നിർമ്മിക്കുകയാണെങ്കില്‍ തന്നെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളും, സാങ്കേതിക വിദഗ്ധരും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച്‌ വേണം തീരുമാനങ്ങള്‍ എടുക്കാൻ എന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

ഇത് സംബന്ധിച്ച്‌ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറല്‍ കമ്മിറ്റിയില്‍ പ്രമേയം പാസാക്കുകയും, അത് പ്രസ്താവനയായി ഇറക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts