രണ്ടു മാസത്തേക്ക് പുതിയ കാവേരി ജല കണക്ഷനില്ല; 11 ആയിരം പേർ ദുരിതത്തിൽ

ബെംഗളൂരു : തലസ്ഥാനത്തെ ജലപ്രതിസന്ധി ബെംഗളൂരു വാട്ടർ ക്രൈസിസ് മറ്റൊരു തലത്തിലേക്ക്. ബെംഗളൂരുവിൽ കുഴൽക്കിണർ വെള്ളത്തെ ആശ്രയിച്ച 11,000 പേർ ഇപ്പോൾ ദുരിതത്തിലാണ്.

ജലലഭ്യതയില്ലാത്തതിനാൽ അടുത്ത രണ്ട് മാസത്തേക്ക് കാവേരി ജലത്തിൻ്റെ പുതിയ കണക്ഷൻ ഉണ്ടാകില്ലെന്ന് ജലമണ്ഡലം അറിയിച്ചു.

ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് നിലവിലുള്ള കണക്ഷനുകളിലേക്ക് വെള്ളം തുറന്നുവിടുന്നത്. അതിനാൽ പുതിയ കണക്ഷന് സാധ്യതയില്ലെന്നാണ് പറയുന്നത്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

എന്നാൽ നഗരത്തിൽ 50 ലക്ഷം കുഴൽക്കിണറുകളുടെ ഭൂഗർഭജലം വറ്റിയിരിക്കുകയാണ്. ഇവിടെ വെള്ളം കയറുന്നില്ല.

കുഴൽക്കിണർ പൂർത്തിയാകുന്ന സാഹചര്യത്തിൽ കാവേരി നദീജല കണക്ഷനു വേണ്ടി 11,000 വീട്ടുടമസ്ഥർ അപേക്ഷ നൽകിയിട്ടുണ്ട്.

ബോർവെൽ വെള്ളമില്ലാത്തതിനാലും കാവേരി വാട്ടർ കണക്ഷനില്ലാത്തതിനാലുമാണ് ഇവർ പുതിയ കണക്ഷൻ ലഭിക്കാൻ ജലമണ്ഡലത്തിൽ അപേക്ഷ നൽകിയത്.

എന്നാൽ ജലമണ്ഡലം അവരുടെ അപേക്ഷകൾ 2 മാസത്തേക്ക് കൂടി നിർത്തിവച്ചു.

അതുകൊണ്ട് തന്നെ ഈ വേനൽ തീരുന്നത് വരെ അവർക്ക് വെള്ളമുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ഇവർക്ക് ഇപ്പോൾ ടാങ്കറുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. ജൂണിലെ മഴയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന് ജലമണ്ഡലം കണക്കുകൂട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts