വിരാട് കോഹ്‌ലിയുടെ കാലിൽ വീണ ബെംഗളൂരുവിൽ നിന്നുള്ള ആരാധകന് ക്രൂരമർദ്ദനം; വീഡിയോ വൈറലാകുന്നു

ബെംഗളൂരു: തിങ്കളാഴ്ച ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി vs പിബികെഎസ്) പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഒരു ആരാധകൻ മൈതാനത്ത് കയറി വിരാട് കോഹ്‌ലിയുടെ കാലിൽ വീണ വിഡിയോ വൈറൽ ആയിരുന്നു.

ഇയാൾക്കെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.. ഇപ്പോഴിതാ ഇയാളെ സ്‌റ്റേഡിയം ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവമാണ് പുറത്തുവന്നത്. ഇതിൻ്റെ വീഡിയോ ഇപ്പോൾ എല്ലായിടത്തും വൈറലാണ്.

വിരാട് കോഹ്‌ലിയുടെ ആരാധകനായ റായ്ച്ചൂരിലെ കുറുമപ്പ എന്ന ആരാധകൻ സെക്യൂരിറ്റി ഗാർഡിൻ്റെ കാഴ്ച്ചയിൽ പിച്ചിന് നേരെ വന്ന് കോഹ്‌ലിയുടെ കാലിൽ വീണ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ അതിന് ശേഷം നടന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെക്യൂരിറ്റി ഗാർഡുകൾ അദ്ദേഹത്തെ അകത്തേയ്ക്ക് കൊണ്ടുവന്ന് മർദിച്ചു. ചെരുപ്പ് കൊണ്ട് അടിച്ചു. അടിയേറ്റ് അയാൾക്ക് ശരിയായി എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. ഇതെല്ലാം വീഡിയോയിൽ പകർത്തി.

സംഭവത്തിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഈ ക്രൂരമായ പ്രവൃത്തിയിൽ നിരവധി നെറ്റിസൺസ് രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്

കാലിൽ വീണതിന് ഇത്തരമൊരു ശിക്ഷ കിട്ടിയത് ശരിക്കും സങ്കടകരമാണെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. മാർച്ച് 25 നാണ് ഇത് സംഭവിച്ചത്.

പോലീസ് ചോദ്യം ചെയ്യലിൽ തൻ്റെ യഥാർത്ഥ പേര് മറച്ചുവെച്ച് താൻ രഞ്ജിത്ത് ആണെന്ന് പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ കുറുമാപ്പയല്ല രഞ്ജിത്താണെന്ന് മനസ്സിലായി.

 

നിലവിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മൈതാനത്ത് അതിക്രമിച്ച് കടന്നതിനും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ വര്‍ധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us