സൊമാറ്റോയില്‍ വാങ്ങിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലി; വീഡിയോ കാണാം

ഓൺലൈനിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അത്തരത്തിൽ ഹൈദരാബാദിലെ ഒരു ഹോട്ടലിൽ നിന്ന് ഓൺലൈനിലൂടെ ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയിൽ ഒരു കുടുംബം ചത്ത പല്ലിയെ കണ്ടെത്തി.

എന്നാലിങ്ങനെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുമ്പോള്‍ ചില ഉത്പന്നങ്ങളെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരാം.

പ്രത്യേകിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് അധികവും ഇങ്ങനെയുള്ള പരാതികള്‍ വരാറ്.

എന്തൊക്കെയാണെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ പറഞ്ഞ കുടുംബം തങ്ങൾ നേരിട്ട ദുരനുഭവം പങ്കുവെക്കുകയും സംഭവം മുഴുവൻ വിവരിക്കുകയും ചെയ്തു.

ചത്ത പല്ലി ഒരു പ്ലേറ്റിൽ കിടക്കുന്നതിന്റെ വീഡിയോകളും ഭക്ഷണത്തോടൊപ്പം ഇന്റർനെറ്റിൽ പങ്കുവെച്ചു.

  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയില്‍ നിന്ന് ചത്ത ഒരു പല്ലിയെ കിട്ടിയിരിക്കുകയാണിവര്‍ക്ക്.

ഇതാണ് വീഡിയോയുടെ ഉള്ളടക്കം. ബിരിയാണി കൊണ്ടുവന്ന് വിളമ്പുന്നതിനിടെ തന്നെ പല്ലി ഇവരുടെ ശ്രദ്ധയില്‍ പെട്ടു എന്നാണ് സൂചന.

എന്തായാലും വിശദമായി തന്നെ ഇത് വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

ഹൈദരാബാദ് ആർടിസി ക്രോസ് റോഡിലെ ലോണി ബവാർച്ചി ഹോട്ടലിൽ നിന്നും ലഭിച്ച ചിക്കൻ ബിരിയാണിയിൽ പല്ലി എന്നായിരുന്നു പോസ്റ്റ്.

ആംബർപേട്ടിലെ ഡിഡി കോളനിയിൽ നിന്നുള്ള വിശ്വ ആദിത്യ സൊമാറ്റോയിൽ ഓൺലൈനായാണ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്.

അങ്ങനെ സൊമോട്ടോ ബോയ് കൊണ്ടുവന്ന ചിക്കൻ ബിരിയാണിയിൽ പല്ലിയെ കിട്ടിയെന്നാണ് വീട്ടുകാരുടെ ആരോപണം.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

ബവാർച്ചി മാനേജ്‌മെന്റ് വിഷയത്തിൽ മറുപടി നൽകിയതിനാൽ കുടുംബാംഗങ്ങൾ ആശങ്കാകുലരായി.

വൈറലായ പോസ്റ്റ് കാണുക:

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us