വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരു : വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി കമ്പനിയിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡിലെ കമ്പനിയിൽ സമീപകാലത്തു ജോലിയിൽ പ്രവേശിച്ച സ്ത്രീ നൽകിയ പരാതിയിൽ കമ്പനി ഡയറക്ടർ, എച്ച്ആർ മാനേജർ, സഹസ്ഥാപകൻ, കോ ഓർഡിനേറ്റർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്. രണ്ട് കോഓർഡിനേറ്റർമാർ ഇവർക്കു കമ്പനിയുടെ സിംഗപ്പൂരിലെ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

എന്നാൽ ഇതു നിരസിച്ചതോടെ കമ്പനിയിലെ എട്ടു മുതിർന്ന ഉദ്യോഗസ്ഥർ ഉപദ്രവിക്കാൻ തുടങ്ങി. ഓഫിസ് പാർട്ടികളിൽ മദ്യപിക്കാനും പുകവലിക്കാനും നിർബന്ധിക്കുകയും അധികസമയം ജോലി ചെയ്യിക്കുകയും ചെയ്തു. ജോലി ഭാരം കൂടിയതോടെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഡോക്ടറുടെ നിർദേശം അനുസരിച്ച് അവധിയെടുക്കാൻ ശ്രമിച്ചെങ്കിലും എച്ച്ആർ മാനേജർ അനുവദിച്ചില്ല. രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. പീഡനം സംബന്ധിച്ച് മേലധികാരികൾക്കയച്ച ഇ–മെയിലുകൾ ഇവർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് അറിയിപ്പില്ലാതെ കമ്പനി പുറത്താക്കിയതായും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts