കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറച്ചു; റിസർവേഷൻ കോച്ചുകളിൽ തള്ളിക്കയറ്റം

ബെംഗളൂരു∙ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിതിനാൽ റിസർവേഷൻ കോച്ചുകളിൽ തിരക്കേറുന്നു. നേരത്തെ 4 ജനറൽ കോച്ചുകളുണ്ടായിരുന്നതു ഇപ്പോൾ 2 എണ്ണമായാണ് ചുരുക്കിയിരിക്കുന്നത്. റിസർവേഷനുള്ളവർക്ക് പോലും ട്രെയിനിൽ കയറാൻ കഴിയുന്നില്ലെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുകളാക്കി മാറ്റിയതോടെയാണ് കോച്ചുകൾ ചുരുക്കാൻ കാരണം. 2 എണ്ണമായാണ് ചുരുക്കിയ കോച്ചുകളിൽ ഒരെണ്ണം മുന്നിലും രണ്ടാമത്തേതു പിന്നിലുമായാണ് ഘടിപ്പിക്കുന്നത്.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–കൊച്ചുവേളി, യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് എന്നി ട്രെയിനുകളിലാണു കോച്ചുകൾ കുറഞ്ഞത്. തെക്കോട്ടുള്ള ട്രെയിനുകളിൽ കന്റോൺമെന്റ്, കെആർപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ നിന്നാണ് അൺറിസർവ്ഡ് ടിക്കറ്റുകാർ റിസർവേഷൻ കോച്ചിലേക്കു തള്ളിക്കയറുന്നത്. കണ്ണൂർ ട്രെയിനിൽ ബാനസവാടി, ഹൊസൂർ എന്നിവിടങ്ങളിലാണു തള്ളിക്കയറ്റം കൂടുതൽ. റിസർവ് ചെയ്തവർക്ക് സീറ്റിൽ ഇരിക്കാൻ പോലും കഴിയാത്ത വരുന്നതോടെ യാത്രക്കാർ തമ്മിൽ തർക്കവും പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts